കർണ്ണാടകത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരായ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി നോട്ടീസ് അയച്ചു. ബിജെപി ഫയൽ ചെയ്ത കേസിൽ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർക്ക് മാർച്ച് 28 ന് നേരിട്ട് ഹാജരാകാൻ സിറ്റി കോടതി സമൻസ് അയച്ചു.കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രത്യേക ജഡ്ജി ജെ.പ്രീത് നിർദേശിച്ചു.
ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാക്കൾ തെറ്റായ പരസ്യം നൽകിയെന്ന ബിജെപിയുടെ കേസിലാണ് കർണ്ണാടകത്തിൽ അപ്രതീക്ഷിതമായ നടപടി ഉണ്ടായിരിക്കുന്നത്. ക്രിമിനൽ കേസുകൂടി വരുന്നതോടെ രാജ്യത്ത് കോൺഗ്രസ് നേരിടുന്ന വലിയ വ്യവഹാരങ്ങൾ ആയി ഇത് മാറും.കഴിഞ്ഞ വർഷം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 40 ശതമാനം അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇരട്ട എഞ്ചിൻ സർക്കാർ സർക്കാർ ഫണ്ടുകളിൽ 40% അഴിമതി നടത്തി എന്ന് പരത്ര പരസ്യം നല്കുകയുണ്ടായി.ഇത്തരം പരസ്യം കോൺഗ്രസ് നിരവധി മാധ്യമങ്ങളിൽ നല്കി.
കൂടാതെ, നഗരത്തിലുടനീളം അന്നത്തെ ബിജെ പി മുഖ്യമന്ത്രിയുടെ ചിത്രങ്ങളുള്ള ‘പേസിഎം’ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് കോൺഗ്രസ് അപവാദ പ്രചാരണം നടത്തി.മുൻ സർക്കാരിനെതിരെ കോൺഗ്രസ് ഒരു ‘അഴിമതി നിരക്ക് കാർഡ്’ പ്രസിദ്ധീകരിച്ചു.കോൺഗ്രസ് ഇത്തരം പ്രചാരണങ്ങൾ നടത്തിയതിനു ഉപോല്ബലകമായി ഒരു രേഖയും തെളിവും അവർ പുറത്ത് വിട്ടിട്ടില്ല. കോൺഗ്രസിന്റെ ഈ പ്രചാരണം മൂലം ബിജെപിയുടെ ജനപ്രീതി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടിയുകയും കോൺഗ്രസ് ജയിക്കുകയും ചെയ്തു.
ഇത്തരം വ്യാജമായ പ്രചാരണം നടത്തിയാണ് കോൺഗ്രസ് നിയമ സഭയിലേക്ക് ജയിച്ചത്.ഇപ്പോൾ പരസ്യങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്നാരോപിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വ്യാജ പരസ്യങ്ങൾ ബിജെപിയുടെ പ്രശസ്തിക്ക് ഹാനി വരുത്തിയെന്ന് ബിജെപി അഭിഭാഷകൻ വിനോദ് കുമാർ കോടതിയിൽ വാദിച്ചു.വാദം കേട്ട ശേഷം 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതി, കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളോട് മാർച്ച് 28 ന് ഹാജരാകാൻ ഉത്തരവിട്ടു.
കോൺഗ്രസ് ബിജെപിക്ക് എതിരേ നടത്തിയ ഇത്തരം പ്രചാരണങ്ങൾ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിലെ ൽ പരസ്യമായും വന്നു., ബിജെപിക്ക് എതിരേ നടത്തിയ ഇത്തരം പ്രചാരണങ്ങൾ തികച്ചും സാങ്കൽപ്പികവും സാങ്കൽപ്പികവുമാണ്.ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത് എന്ന് കോൺഗ്രസിനെതിരേ ഹരജിയിൽ പറയുന്നു.
മറ്റ് പല കാര്യങ്ങളിലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട് കോവിഡ് സപ്ലൈസ്, പിഡബ്ല്യുഡി കരാറുകൾ, മട്ട് തുടങ്ങിയ വകുപ്പുകൾ ഗ്രാൻ്റുകൾ, സംഭരണം, മുട്ട വിതരണം, റോഡ് കരാറുകൾ എന്നിവയും കമ്മീഷനുകൾ 75-30% തമ്മിലുള്ള ശതമാനമായി സൂചിപ്പിച്ചിരിക്കുന്നു. “ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങൾ, വിജയവാണി, വിജയകർണാടക തുടങ്ങി വിവിധ ദിനപത്രങ്ങളിൽ ഇത് കോൺഗ്രസ് പരസ്യം ആയി നല്കി.
കർണ്ണാടകത്തിൽ ഇപ്പോൾ ഈ കേസിൽ ഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ പ്രതികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളേ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസാണ് വന്നിരിക്കുന്നത്. കേസിൽ കൃത്യമായ തെളിവുകളും മറ്റും കോടതിയിൽ ബിജെപി ഉന്നയിച്ചതോടെ കോൺഗ്രസിനെതിരേ വിധി ഉണ്ടായാൽ കർണ്ണാടക സർക്കാരിന്റെ ഭാവിയേ ബാധിക്കും. വ്യാജ പ്രചാരണം നടത്തി തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന വിധി വന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടും. മാത്രമല്ല തിരഞ്ഞെടുപ്പിലെ വിജയം വരെ അസാധുവാക്കാനും കാരണമായേക്കാം.
ബി.ജെ പി ലക്ഷ്യം വയ്ക്കുന്നത് ലോക്സഭാ ഇലക്ഷൻ തന്നെയാണ്. ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസിനെ നിലക്ക് നിർത്തുകയും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും അവരെ തടയാനും ബിജെപി ലക്ഷ്യം വയ്ക്കുന്നു
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…