സ്പീക്കറിന്റെ മിത്ത് വിവാദപരാമർശത്തിൽ പ്രതിഷേധിച്ച് നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി.
നാമജപത്തിന് കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ നിന്നും അനുമതി വാങ്ങിയിരുന്നതായി എൻഎസ്എസ് കോടതിയിൽ വാദിച്ചു. എന്നാൽ സ്‌റ്റേഷനിൽ നിന്നും അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് പരിപാടി നടത്തിയതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ കേസിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കേസ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻഎസ്എസ് വൈസ് പ്രസിസന്റ് എം.സംഗീത്കുമാറാണ് ഹൈക്കോടതയിൽ ഹർജി സമർപ്പിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് സംഗീത് കുമാർ.
ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബുധനാഴ്ച എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ ഘോഷയാത്രയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചായിരുന്നു കേസ്. സംഗീത് കുമാറിനെ കൂടാതെ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…