national

പോരിനൊരുങ്ങി ചൈനീസ് യുദ്ധകപ്പൽ ശ്രീലങ്കൻ തീരത്തേക്ക്

ന്യൂഡൽഹി. തായ്‌വാനുമായി യുദ്ധ സമാന സാഹചര്യം നില നിൽക്കുന്നതിനിടെ, ശ്രീലങ്കൻ തുറമുഖത്തിലേക്ക് ചൈനീസ് കപ്പൽ. ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാൻ കഴിവുള്ള കപ്പലാണ് ശ്രീലങ്കയിൽ ചൈന നിർമ്മിച്ച തുറമുഖം ലക്ഷ്യമാക്കി എത്തുന്നത്. ചൈനയുടെ പുതിയ നീക്കം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ സംവിധാനങ്ങൾക്ക് ചൈനീസ് കപ്പൽ ഭീഷണിയാകുമോ യെന്ന് നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഓഗസ്റ്റ് 11നോ 12നോ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തിൽ യുവാൻ വാങ് ക്ലാസ് ഷിപ്പ് എത്തുമെന്നാണ് കരുതുന്നത്. 400 പേരടങ്ങുന്ന സംഘം കപ്പലിലുണ്ട്. ശ്രീലങ്കൻ തുറമുഖത്തിൽ കപ്പൽ വിന്യസിക്കുകയാണെങ്കിൽ ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനങ്ങളെയും മിസൈൽ പരീക്ഷണങ്ങളെയും നിരീക്ഷിക്കാൻ കപ്പലിന് കഴിയുമെന്നാണ് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചൈനീസ് കപ്പൽ പുറപ്പെട്ട വിവരം ശ്രീലങ്കൻ അധികൃതരും സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാവിലെ, തായ്‌വാൻ തീരത്ത് ചൈന മിസൈൽ പ്രയോഗം നടത്തിയിരുന്നു. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിറകെയായിരുന്നു ഈ ആക്രമണം. ഇതിന് പിന്നാലെയാണ് ചൈന പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. ചൈനയുടേത് സമാധാനം തകർക്കുന്ന യുക്തിരഹിതമായ പ്രവർത്തനമാണെന്ന് തായ്പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

‘തായ്വാന്റെ വടക്ക് കിഴക്ക്, തെക്ക്-പടിഞ്ഞാറ് തീരങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു.’ എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ച ശേഷമാണ് ചൈനയുടെ ഈ നീക്കം പുറത്ത് വന്നിരിക്കുന്നത്. എന്നാൽ, ആക്രമണം നടന്ന മേഖല കൃത്യമായി എവിടെയാണെന്ന് തായ്വാൻ സൈന്യം വ്യക്തമാക്കിയിട്ടില്ല. വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി മിസൈലുകൾ പ്രയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ‘തായ്വാൻ ദ്വീപിന്റെ കിഴക്കൻ ഭാഗത്ത് നിശ്ചയിച്ച സ്ഥലത്ത് മിസൈൽ പ്രയോഗം നടത്തി’യെന്ന് ചൈനയുടെ ഈസ്റ്റേൺ തീയേറ്റർ കമാൻഡ് വക്താവ് കേണൽ ഷിയി ആണ് പറഞ്ഞിട്ടുള്ളത്. എല്ലാ മിസൈലുകളും കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും ഷിയി കൂട്ടിച്ചേർത്തു.

തായ്വാൻ മേഖലയിൽ സൈനിക അഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ ചൈന അറിയിച്ചിരുന്നു. സൈനിക അഭ്യാസം നടത്തുന്ന പ്രദേശങ്ങളുടെ ഭൂപടം ഉൾപ്പെടെ പങ്കുവെച്ചാണ് ചൈന ഇക്കാര്യം അറിയിക്കുകയുണ്ടായത്. മേഖലയിൽ അമേരിക്ക സമാധാനാന്തരീക്ഷം തകർക്കുകയാണെന്നും ഇതിനുള്ള മറുപടി നൽകുമെന്നുമായിരുന്നു ചൈന നൽകിയ മുന്നറിയിപ്പ്.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

16 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

45 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago