കണ്ണൂരില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ നാല് കോടിയിലധികം രൂപയുടെ ചിട്ടി തട്ടിപ്പെന്ന് ആരോപണം. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല. 50 മാസം കാലാവധിയുള്ള ചിട്ടിയില്‍ പൂര്‍ണമായും തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ ലഭിച്ചിട്ടില്ല . കഴിഞ്ഞ ഓഗസ്റ്റ് 15ന് ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.
മാസം 2000 രൂപ വീതം അടച്ച് 50 മാസം കൊണ്ട് കാലാവധി തീരുന്നതാണ് ചിട്ടി. എണ്ണൂറോളം നിക്ഷേപകര്‍ ചിട്ടിയുടെ ഭാഗമായുണ്ട്. ഹൗസ് ബില്‍ഡിംഗ് ഫെഡറേഷനില്‍ നിന്നും പ്രതീക്ഷിച്ച തുക കിട്ടിയില്ലെന്നും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും വിശദീകരിക്കുന്ന സൊസൈറ്റി അധികൃതകര്‍ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്നാണ് പറയുന്നത്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…