ന്യൂഡൽഹി ∙ കനത്ത ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കൽക്കരി ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ രാജ്യത്ത് വൻ ഊർജ പ്രതിസന്ധി. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടങ്ങളിലും 8 മണിക്കൂറോളം വൈദ്യുതി മുടക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഡൽഹി മെട്രോയുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നു വൈദ്യുതി മന്ത്രി സത്യേന്ദർ ജയിൻ മുന്നറിയിപ്പു നൽകി.
താപനിലയങ്ങളിലേക്കു കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ ഗതാഗതം സുഗമമാക്കാനായി ഉത്തരേന്ത്യയിൽ 42 പാസഞ്ചർ ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ കൽക്കരി എത്തിക്കുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു.
തൃശൂർ പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ…
ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അന്യ…
കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…
ദമാം : ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…
ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…
ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…