ഡോ.ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തെ കുറിച്ച് ഗവർണർക്ക് പരാതി. കണ്ണൂർ സർവകലാശാല നിയമ വകുപ്പ് മേധാവിയും എം ജി സർവകലാശാല മുൻ പി.വി.സിയുമായ ഡോ.ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിലെ ചില ഭാഗങ്ങൾ പകർത്തിയെഴുത്താണെന്നും യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഗവേഷണ പഠനം നടത്തിയതെന്നും ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി സമിതിയാണ് ഗവർണർക്കും കണ്ണൂർ സർവകലാശാല വൈസ്ചാൻസലർക്കും പരാതി നൽകിയത്.
കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്ലിം കുടുംബനിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ലാണ് ഷീന ഷുക്കൂർ തമിഴ് നാട് അംബേദ്ക്കർ സർവലാശാലയിൽ നിന്ന് പി. എച്ച്.ഡി നേടിയത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അഭിഭാഷകനും സിനിമാ താരവുമായ സി.ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും രണ്ട് ദിവസം മുൻപ് രണ്ടാമതും വിവാഹിതരായിരുന്നു.
ഈ നടപടിയെ സമുദായം തന്നെ എതിർക്കുകയും വിമർശിക്കുകയും ഉണ്ടായി. സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം ബസുക്കളെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് ഇരുവരും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.
ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…
ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…
വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…