മുംബൈ. രാജ്യത്തെ ആദ്യ കടലിനടിയിലൂടെയുള്ള ആദ്യ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്. 12721 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാകുന്ന പദ്ധതി സൗത്ത് മുംബൈയെയും നോര്‍ത്ത് മുംബൈയുമായി ബന്ധിപ്പിക്കുന്നു. തുരങ്ക പാതയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം നവംബറോട് റോഡ് പൊതുജനത്തിനായി തുറന്ന് നല്‍കും. മുംബൈ തീരദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് തുരങ്ക പാത നിര്‍മിക്കുന്നത്.
രണ്ട് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 29.8 കിലോമീറ്ററാണ് തിരങ്കപാതയുടെ നീളം. തുരങ്ക പാതയുടെ ആദ്യ ഘട്ടം 10.58 കിലോ മീറ്ററില്‍ മറൈന്‍ ഡ്രൈവ് മുതല്‍ ബാന്ദ്ര വോര്‍ലി സീ ലിങ്ക് വരെയാണുള്ളത്. 2.7 കിലോ മീറ്റര്‍ ദൂരത്തില്‍ ഇരട്ട തുരങ്കങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്. മറൈന്‍ ഡ്രൈവ് പ്രോമെനേഡ് മുതല്‍ ബാന്ദ്രവോര്‍ലി സീ ലിങ്കിന്റെ വോര്‍ലി എന്‍ഡ് വരെ നീളമുള്ള തുരങ്കറോഡ് ഹൈ സ്പീഡ് തീരദേശ റോഡാണ്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മെട്രോ നഗരത്തിന്റെ അഭിമാനമാകുന്ന വികസന പദ്ധതിയായി ഈ തുരങ്കറോഡ് മാറും. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് നിലവില്‍ മുംബൈ. പദ്ധതി പൂര്‍ത്തിയാകുന്നതൊടെ ഗിര്‍ഗാവ് മുതല്‍ വോര്‍ലി വരെയുള്ള ദൂരം 10 മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. നിലവില്‍ 45 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടസമയം.
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…