തിരുവനന്തപുരം: വിപിന്‍ ഇനി ആ വീട്ടില്‍ തനിച്ചാണ്. കോവിഡ് മഹാമാരി ഒറ്റക്കാക്കിയ യുവാവ്. വിപിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും മഹാമാരി കൊണ്ടുപോയി. മൂവരുടെയും ഓര്‍മകള്‍ മാത്രമാണ് വിപിന് ഇനി കൂട്ടുള്ളത്. വിപിന്റെ പിതാവ് അശോകനെയായിരുന്നു ആദ്യം കോവിഡ് കവര്‍ന്നത്. പിന്നാലെ സഹോദരി വിജിയും ഒടുവില്‍ അമ്മ ലില്ലിക്കുട്ടിയും യാത്രയായതോടെ വിപിന്‍ തനിച്ചായി. ഇപ്പോഴും തന്റെ ഉറ്റവര്‍ പോയെന്ന് വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ വിപിന് സാധിച്ചിട്ടില്ല.
മെയ് 30നാണ് വലിയവിള നല്ലിയൂര്‍ക്കോണം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ടി അശോകന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. 57 വയസായിരുന്നു. കോവിഡ് ബിധിതരെ സ്വന്തം ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു മടിയും അശോകന്‍ കണിച്ചിരുന്നില്ല. കഴിഞ്ഞ മാസം പേരൂര്‍ക്കട ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അശോകന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ഭാര്യ ലില്ലിക്കുട്ടിക്കും(50) മകള്‍ വിജിക്കും(28) രോഗം സ്ഥിരീകരിച്ചു.
വിജിക്ക് രോഗം ബാധിക്കുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു അവര്‍. കോവിഡ് ഗുരുതരമായതോടെ സിസേറിയന്‍ നടത്തി. ശേഷം വിജിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയ ബാധിച്ചതിനാല്‍ ലില്ലിക്കുട്ടിയും വെന്റിലേറ്ററിലായിരുന്നു. 12-ാം തീയതി വിജിയും മരിച്ചു. രണ്ട് ദിവസത്തിന് ശേഷം ലില്ലിക്കുട്ടിയും വിടപറഞ്ഞു. കാത്തിരുന്ന് ലഭിച്ച കണ്‍മണിയെ കണ്‍കുളിര്‍ക്കെ ഒന്ന് കാണാന്‍ പോലും ഇവര്‍ക്കൊന്നും സാധിച്ചില്ല. അമ്മയുടെ ചൂടേറ്റ് ഒരു ദിവസം പോലും മയങ്ങാന്‍ ആ കുഞ്ഞിനായില്ല. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പരസ്പരം ഇവര്‍ കണ്ടിട്ടില്ല. കുടുംബത്തിലെ ഓരോരുത്തരെയും മരണം കൊണ്ടുപോയതും ഇവര്‍ അറിഞ്ഞില്ല.
വിജിയുടെ 18 ദിവസം പ്രായമുള്ള കുഞ്ഞ് അനയയ്ക്കും ഭര്‍ത്താവ് അഭിഷേകിന്റെ അമ്മ ജലജയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കൊവിഡ് നെഗറ്റീവായതോടെ കട്ടച്ചല്‍ക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലാണുള്ളത്. ലില്ലിക്കുട്ടിയുടെ സഹോദരനും കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. സ്വന്തമായുള്ള രണ്ട് സെന്റിലെ ഇവരുടെ വീട് സഹകരണ ബാങ്കില്‍ പണയത്തിലാണ്. വലിയവിളയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് വിപിന്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…