ന്യൂഡൽഹി ∙ ഭരണരീതി പഠിക്കാൻ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്കു വിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. ബിജെപിക്കു രാഷ്ട്രീയ മുതലെടുപ്പിന് അവസരമുണ്ടാക്കിയെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സംസ്ഥാനത്തെ നേതാക്കളോടു വ്യക്തമാക്കിയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്തായതിനാൽ വിഷയം അദ്ദേഹവുമായി ചർച്ച ചെയ്യാൻ സാധിച്ചില്ലെന്നാണത്രേ കേരളത്തിൽനിന്ന് കേന്ദ്ര നേതൃത്വത്തിനു ലഭിച്ച മറുപടി. എന്നാൽ, ഗുജറാത്ത് മോഡലായ വർഗീയ കലാപവും ബുൾഡോസർ പ്രയോഗവുമല്ല, പദ്ധതി നടത്തിപ്പു നിരീക്ഷിക്കുന്ന ഡാഷ്ബോർഡ് സംവിധാനം പഠിക്കാനാണ് ഉദ്യോഗസ്ഥരെ വിട്ടതെന്ന് മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.
എന്നാൽ, കേരളത്തിലെ ഭരണമാണ് മോദി ഭരണത്തിനു ദേശീയ ബദലെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് യാത്രയെന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെയോ ബിജെപിയോ വിമർശിക്കാതിരുന്നതുതന്നെ അണികൾക്ക് അലോസരമായിരുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…