രാജ്യത്ത് 2018 മുതല്‍ സൈബര്‍ക്രൈം പണം തട്ടിപ്പില്‍ നിന്ന് പന്ത്രണ്ട് കോടിയോളം രൂപ തിരിച്ചെടുത്തതായി കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. പണം തട്ടിയെടുത്തുന്ന സൈബര്‍ക്രൈം സംഘങ്ങളില്‍ നിന്നാണ് വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഇത്ര വലിയതുക നഷ്ടപ്പെടാതെ ജനങ്ങള്‍ക്ക് തിരികെ ലഭിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ 2018ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ 2020ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്തത്. സൈബര്‍ തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്ന ഇന്ത്യയില്‍, പണം നഷ്ടമാകുന്ന ഇത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ ഈ സംഘത്തിലാണ് വിവരമെത്തുക. തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കൊപ്പ ഉപഭോക്താവിന് നഷ്ടമായ തുക തിരികെ നല്‍കും. ഈ രീതിയില്‍ 2018 വരെയുള്ള കണക്കനുസരിച്ചാണ് 12 കോടിയോളം രൂപയാണ് തിരികെ ലഭിച്ചത്.
‘രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ 60 ശതമാനവും പണം തട്ടിയെടുക്കുന്നവയാണ്. മൂന്നുവര്‍ഷം എന്ന ചുരുങ്ങിയ കാലയളവുകൊണ്ടാണ് ഇത്രയധികം രൂപ നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനായത്. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ പ്രവര്‍ത്തന മികവാണിത്’. കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡിഷണല്‍ സെക്രട്ടറി ഗോവിന്ദ് മോഹന്‍ പറഞ്ഞു.
ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…