topnews

അവളില്ലാതെ ആ ക്ലാസ് മുറി; നിറഞ്ഞ് കവിഞ്ഞ ഓര്‍മകള്‍; സങ്കടം അടക്കാനാവാതെ കുരുന്ന് സഹപാഠികളും അധ്യാപകരും

കൊല്ലം: ദിനം പ്രതി കുഞ്ഞുങ്ങളേ കാണാതാകുന്ന കേരളത്തിൽ അതിനെല്ലാം പരിഹാരമാകട്ടേ ദേവ നന്ദന എന്ന മാലാഖ കുട്ടി. കേരളത്തിൽ സ്കൂൾ കുട്ടികളേ കാണാതാവൽ മാത്രമല്ല, പിച്ചി ചീന്തിയ അവസ്ഥയിൽ ആയിരിക്കും വൈകിട്ട് പൊന്നോമനകളേ മാതാപിതാക്കൾക്ക് കിട്ടുക. എത്ര എത്ര സംഭവങ്ങൾ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സ്കൂളിലേക്ക് പൊതിചോറും കെട്ടി അയക്കുന്ന അരുമയാർന്ന കുരുന്നു കരങ്ങളേ കൈപിടിച്ച് സംരക്ഷിക്കാൻ കേരളത്തിന്റെ സുമനസുകൾക്ക് ആകണം

ദേവനന്ദ ഇല്ലാത്ത ആ ക്ളാസ് റൂം 6 ദിവസത്തിനു ശേഷം തുറന്നു. അവിടെ മറ്റ് കുരുന്നുകൾ മുതൽ അദ്ധ്യാപകർ വരെ ആരും ഞെട്ടലിൽ നിന്നും മുക്തരല്ല.. അവളുടെ കസേര മാത്രം ഒഴിഞ്ഞു കിടന്നു. പ്രിയ കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മയില്‍ സങ്കടമടക്കാനാവാതെ സഹപാഠികളും അധ്യാപകരും. ക്ലാസ് മുറിക്ക് ദേവനന്ദയുടെ പേര് നല്‍കി. കേരളത്തില്‍ ഒരു കുട്ടിയുടെ പേര് ആ കുട്ടി പഠിച്ച ക്ലാസ് മുറിക്ക് നല്‍കുന്നത് ഇതാദ്യമായിട്ട് ആയിരിക്കും.

ഇന്നലെ സ്‌കൂളിലെത്തി പ്രാര്‍ത്ഥന സമയത്ത് കൂട്ടുകാരികളില്‍ പലും കണ്ണുനീര്‍ അടക്കാന്‍ പാടുപെട്ടു. വിങ്ങി പൊട്ടി. പലരുടെയും കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. ഇവരെ ഒക്കെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അധ്യാപകര്‍ക്കും അറിവുണ്ടായിരുന്നില്ല. ദേവനന്ദയുടെ മരണത്തിന് ശേഷമുള്ള സ്‌കൂളിലെ ആദ്യ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. ഇതിന് മുമ്പുണ്ടായിരുന്ന പ്രവൃത്തി ദിവസത്തില്‍ അവളും അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ക്ലാസ് മുറിയില്‍ മുന്‍ നിരയിലെ രണ്ടാമത്ത കസേരയായിരുന്നു ദേവനന്ദയുടെ സ്ഥിരം ഇരിപ്പിടം. ഇവിടെ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ ജാനകി ഇന്നലെ ഇരുന്നു.

ക്ലാസ് മുറിയില്‍ ദേവനന്ദയുടെ ഓര്‍മകള്‍ നിറഞ്ഞ് തുളുമ്പുകയായിരുന്നു. ഒന്ന് മുതല്‍ പത്ത് വരെ സംഖ്യകള്‍ എഴുതി ദേവനന്ദ തന്നെ സ്ഥാപിച്ച ചാര്‍ട്ട് ക്ലാസ് മുറിയിലെ ഭിത്തിയുടെ ഒരു വശത്ത്. അധ്യാപികയുടെ മേശപ്പുറത്ത് ഏറ്റവും മുകളിലായി ദേവനന്ദയുടെ 11-ാം റോള്‍ നമ്പര്‍ കണക്ക് പുസ്തകം. ക്ലാസ് മുറി നിറയെ ദേവനന്ദയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം. കുട്ടികള്‍ക്ക് ധൈര്യം നല്‍കണമെന്നും അവര്‍ക്ക് മുന്നില്‍ കരയരുതെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ അവരും മനുഷ്യരാണല്ലോ ? അവരുടെ മനസിനും മാനസിക നിലയ്ക്കും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ദേവനന്ദ വിട പറഞ്ഞതിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം.

വിദ്യാര്‍ത്ഥികളെ ഇന്നലെ ബോധവത്കരണത്തിന് വിധേയമാക്കിയിരുന്നു. മാത്രമല്ല കുട്ടികള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ അനുസ്മരണ ചടങ്ങ് നടത്തി. അതിന് ശേഷം സ്‌കൂള്‍ രക്ഷാധികാരി സി. വിജയകുമാര്‍ ദേവനന്ദയുടെ ഓര്‍മയ്ക്കായി ആ സ്‌കൂള്‍ മുറ്റത്തു തുളസിത്തൈ നട്ടു. സ്‌കൂളിനോടു ചേര്‍ന്നുള്ള ഓഡിറ്റോറിയം പൊളിച്ചു പുതിയ ഓഡിറ്റോറിയം നിര്‍മിക്കുമ്പോള്‍ ആ കെട്ടിടത്തിനും ദേവനന്ദയുടെ പേരു നല്‍കാനാണു സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സരസ്വസി വിദ്യാനികേതനിലെ ഓരോ ക്ലാസ് മുറിക്കും ഓരോ പേരുകള്‍ വീതം നല്‍കിയിരുന്നു. ദേവനന്ദയുടെ ഒന്നാം ക്ലാസിന് കാശി എന്ന പേരായിരുന്നു നല്‍കിയിരുന്നത്. ആ പേര് മാറ്റി ഇന്നലെ രാവിലെ തന്നെ ദേവനന്ദ എന്ന പേര് അവിടെ സ്ഥാപിക്കുകയായിരുന്നു. പേര് ലാമിനേറ്റ് ചെയ്തു ലഭിക്കുന്നതു വരെ താല്‍ക്കാലികമായി പേപ്പറില്‍ പേരെഴുതിയാണ് സ്ഥാപിച്ചിരിക്കുകയാണ്. വാക്കനാട് സരസ്വതി വിദ്യാനികേതനിലേക്ക് ഒന്നാം ക്ലാസ് മുതല്‍ പഠനം തുടങ്ങുന്ന ഓരോ കുരുന്നുകളിലും ദേവനന്ദയുടെ ഓര്‍മയും ഉണ്ടാകും. അവളുടെ പേരുള്ള ക്ലാസ് മുറിയില്‍ നിന്നുമാണല്ലോ അവര്‍ പഠിച്ച് തുടങ്ങുന്നത്.

Karma News Network

Recent Posts

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

10 mins ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

45 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

1 hour ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

2 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

3 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago