കൊച്ചി. നടന്‍ ദിലീപും കൂട്ടുപ്രതിയും സുഹൃത്തുമായ ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് ദിലീപിനെയും ശരത്തിനെയും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനാണ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെളിവ് മറച്ച് വെച്ചുവെന്നാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. കേസില്‍ നവംബര്‍ 10 ഓടെ വിചാരണ ആരംഭിക്കും. അഡീഷണല്‍ കുറ്റ പത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഇതിനെ പ്രതികള്‍ ചോദ്യം ചെയ്തുവെങ്കിലും കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുവാന്‍ ഗൂഢാലോചന നടത്തി എന്ന മറ്റൊരു കേസും നിലവിലുണ്ട്. എന്നാല്‍ ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.
ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ബാലചന്ദ്ര കുമാറിന്റെ മൊഴി പ്രകാരം ശരത്താണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൊണ്ടുവരുന്നത്. ദൃശ്യങ്ങള്‍ അവര്‍ കൊണ്ടുവന്ന മൊഴിയും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. കേസിലെ ഏട്ടാം പ്രതിയാണ് ദിലീപ്.
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…
നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…