നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സംവിധായകൻ രഞ്ജിത്ത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാകും എന്ന തരത്തിലുള്ള പ്രസ്താവനകൾ വന്നിരുന്നു ഇപ്പോൾ അതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായകൻ. അനുകൂലമായ ഉത്തരമാണ് രഞ്ജിത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ തീരുമാനം പാർട്ടിയുടേതാണ്. പാർട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു.
വാക്കുകൾ ഇങ്ങനെ,
രാഷ്ട്രീയ പ്രവർത്തനം രണ്ടു തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളല്ല താൻ. എന്നാൽ ഇത്തരത്തിലല്ലാത്തവർക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്. 33 വർഷമായി സിനിമയിലുണ്ട്. എന്നാൽ തൽക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും നൽകിയ പിന്തുണയാണ് ധൈര്യം നൽകിയത്.
15 വർഷമായി പ്രദീപ് നടത്തിയ മികച്ച പ്രവർത്തനമാണ് കോഴിക്കോട് നോർത്തിലുള്ളത്. മികച്ച വികസനമാണ് നോർത്ത് മണ്ഡലത്തിലുള്ളത്. നോർത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളും നല്ലതാണെന്നും രഞ്ജിത്ത് പറഞ്ഞു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…