entertainment

സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ആദ്യ ബന്ധം പിരിയുകയും രണ്ടാമത് വിവാഹിതയാവുകയും ചെയ്തു. ഇപ്പോള്‍ സിനിമയിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ കൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവങ്ങളും സ്‌കൂളിലും ഷൂട്ടിംഗ് ലൊക്കേഷനിലും ഉണ്ടായ അബദ്ധങ്ങളുമാണ് ദിവ്യ പങ്കുവെച്ചത്.

ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ;

സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്. എട്ടിലധികം പേജുകളുണ്ടായിരുന്നു. ഭൂരിഭാഗം പേരും ഗാന്ധിജിയെക്കുറിച്ചായിരുന്നു എഴുതിയത്. ഒരാള്‍ മാത്രം വ്യത്യസ്തമായി എഴുതിയെന്നാണ് ടീച്ചര്‍ ക്ലാസില്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതെയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാനായിരുന്നു അവാര്‍ഡ് ജേതാവിനെക്കുറിച്ച് സംസാരിച്ചത്. പ്രസംഗം നേരത്തെ എഴുതി പഠിക്കുകയായിരുന്നു. മയിലും കുയിലുമൊക്കെയായി ഭയങ്കര സാഹിത്യമായിരുന്നു. എന്റെ ഉപമകളൊക്കെ കേട്ട് അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടതോടെ സംഭവം എന്റെ കൈയ്യില്‍ നിന്നും പോയെന്ന് മനസ്സിലായി.

സുരേഷേട്ടനുമായും എനിക്ക് നല്ല അടുപ്പമുണ്ട്. അദ്ദേഹം കുറുമ്പത്തി എന്നാണ് അമ്മയെ വിളിക്കാറുള്ളത്. അച്ഛനും കുറുമ്പത്തിയും സുഖമായിരിക്കുന്നോയെന്നാണ് ചോദിക്കാറുള്ളത്. മുന്‍പ് അമ്മയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് വന്നപ്പോഴും അദ്ദേഹം ചോദിച്ചത് കുറുമ്പത്തി എവിടെയെന്നായിരുന്നു.

 

ദിലീപിനൊപ്പം ‘കല്യാണ സൗഗന്ധിക’ത്തിന്റെ സെറ്റില്‍ വച്ച് രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. എന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നതിടെ ആ ഏരിയയിലെ അഞ്ചു വീടും അമ്പലവുമൊക്കെ ഞങ്ങളുടേതാണെന്നാണ് പറഞ്ഞത്. അപ്പോള്‍ ഇതൊക്കെ ദിവ്യയെ കെട്ടുന്ന ആള്‍ക്കുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അഞ്ചു വീടും അമ്പലവും എന്നായിരുന്നു പിന്നീട് അദ്ദേഹം എന്നെ വിളിക്കാറ്. ദിവ്യ പറയുന്നു.

വിവാഹത്തോടെയായിരുന്നു താരം സിനിമയോട് ബൈ പറഞ്ഞത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമായിരുന്നു താരം. കുടുംബത്തിലെത്തിയ കുഞ്ഞതിഥിയായ ഐശ്വര്യയ്ക്ക് എല്ലാവരേയും ഇപ്പോള്‍ വീട്ടില്‍ കിട്ടുന്നുണ്ട്. അവളെ കാണാനെത്തിയ അച്ഛനും അമ്മയും ഇപ്പോള്‍ കൂടെയുണ്ടെന്ന് താരം പറയുന്നു. ഭര്‍ത്താവ് അരുണ്‍ കുമാറിന് വര്‍ക് ഫ്രം ഹോം ആണ്. മക്കള്‍ക്കും തനിക്കും ഓണ്‍ലൈന്‍ പഠനവും പഠിപ്പിക്കലുമാണ്. മലയാളത്തിലെ പാട്ടുകളൊക്കെ കാണാറുണ്ടെങ്കിലും മക്കള്‍ക്ക് മലയാളം അങ്ങനെ സംസാരിക്കാനറിയില്ലെന്ന് താരം പറയുന്നു. തെറ്റിപ്പോവുമോയെന്ന ഭയമാണ് കുട്ടികള്‍ക്കെന്നും.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

6 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

6 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

7 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

8 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

8 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

9 hours ago