ചെന്നൈ: സൂപ്പര്‍ സ്റ്റാറൊക്കെ സിനിമയില്‍ മാത്രം മതിയെന്ന ആവര്‍ത്തനമാകുന്നു തമിഴ്‌നാട്ടിലെ വോട്ടിങ് ഫലം. കമല്‍ഹാസന്റെ എംഎന്‍എമ്മിനും (മക്കള്‍ നീതി മയ്യം) ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്കും (അമ്മ മക്കള്‍ മുന്നേറ്റ കഴകം) ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.
തമിഴ്നാട്ടില്‍ 156 സീറ്റുകള്‍ നേടി ഡി.എം.കെ. വിജയത്തിലേക്ക്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മതിയെങ്കിലും ഡി.എം.കെ. 156 സീറ്റോടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2016-നേതിനേക്കാള്‍ 50-ലധികം സീറ്റുകളിലാണ് ഡി.എം.കെ. മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ എന്നിവര്‍ മുന്നിലാണ്.
കോണ്‍ഗ്രസ്സും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരിച്ച 25 സീറ്റില്‍ 16 സീറ്റിലും കോണ്‍ഗ്രസ്സ് മുന്നിലെത്തി. സി.പി.ഐയും സി.പി.എമ്മും ആറ് സീറ്റില്‍ വീതം മത്സരിച്ചു. രണ്ട് സീറ്റില്‍ വീതമാണ് ഇരുപാര്‍ട്ടികളും ജയിച്ചത്.ബി.ജെ.പി. നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…