മോണ്‍ട്രിയല്‍. യിഎസിലേക്ക് അനധികൃതമായി കടക്കുവാന്‍ ശ്രമിച്ച എട്ട് പേരെ കാനഡ അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചിരിക്കുന്നത്. കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കടക്കുവനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് പറയുന്നു. ആറു മുതിര്‍ന്നവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. തകര്‍ന്ന ഒരു ബോട്ടിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന സ്ഥലമാണിതെന്നാണ് പോലീസ് പറയുന്നത്. ഈ വര്‍ഷം ഇവിടെ നിന്നും യുഎസിലേക്ക് അനധികൃതമായി കടക്കുവാന്‍ ശ്രമിച്ചവരുടെ എണ്ണം വര്‍ധിച്ചതായും പോലീസ് പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 80 ല്‍ അധികം പേര്‍ ഇതുവഴി കടക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്. മൊഹൗകിലെ സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍വാള്‍ ദ്വീപിന്റെ അതിര്‍ത്തിയിലാണ് ബോട്ട് അവസാനമായി കണ്ടത്.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…