തിരുവനന്തപുരം . എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ തീവ്രവാദ ബന്ധം തള്ളാനായിട്ടില്ലെന്ന് എന്‍ഐഎയുടെ റിപ്പോർട്ട്. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും, ആക്രമണത്തിന് ആസൂത്രിത സ്വഭാവമുണ്ടെന്നും എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ട്. പ്രതി ഷാരൂഖ് സെയ്‌ഫി എന്ത് കൊണ്ട് കേരളം തിരഞ്ഞെടുത്തുവെന്ന കാര്യത്തിൽ വലിയ സംശയങ്ങൾ ഉണ്ട് – എൻഐഎ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ട് എൻഐഎ കേന്ദ്രത്തിന് കൈമാറി.
ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തേണ്ടത്. ആക്രമണത്തിന് എലത്തൂർ തിരഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാം – റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഇത്‍ഗിനിടെ കേസുമായി ബന്ധപ്പെട്ട് കൂടൂതൽ പേരെ കേരള പോലീസ് സംഘം ഡൽഹിയിൽ ചോദ്യം ചെയ്‌തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടൂതൽ നീക്കങ്ങളിലേക്ക് കടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാങ്ക് ഇടപാടുകളും പോലീസ് ശേഖരിക്കുന്നുണ്ട്.
അതേസമയം, പ്രതിക്ക് കൂടുതൽ വൈദ്യ സഹായം നൽകേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാരൂഖ് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാവും തെളിവെടുപ്പ് കാര്യം തീരുമാനിക്കുന്നത്.
വയനാട്: മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…
കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…
ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ ഗുണ്ടകൾക്കെതിരെ സുപ്രീം…
20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…
തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…
പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…