Categories: national

ഡാം തുറന്ന് വിട്ട് 450ജീവന്‍ കളഞ്ഞവര്‍ പഠിക്കണം, പാഠം 1 ഫാനി ചുഴലി, 2 മില്യണ്‍ ആളുകളേ രക്ഷിച്ച മഹാ രക്ഷാപ്രവര്‍ത്തനം

ഒഡീഷ തീരങ്ങളേ തരിപ്പണമാക്കിയും കൊല്ക്കത്തയില്‍ മാരകമായ പ്രഹരം നടത്തിയും ഫാനി ചുഴലികാറ്റ്. 2 മില്യണ്‍ ആളുകളേ ബാധിക്കുകയും 13 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ് ഒഡീഷയില്‍. അവിടുത്തേ സര്‍ക്കാരിന്റെ എണ്ണയിട്ട എന്ത്രം പോലുള്ള പ്രവര്‍ത്തിയേ നമുക്ക് ആകാശം മുട്ടെ അഭിനന്ദിക്കാം. എല്ലാം തകര്‍ന്നിട്ടും ഇതുവരെ മനുഷ്യനെ ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ ഫാനിയുടെ മരണ കരങ്ങളിലേക്ക് വിട്ട് കൊടുത്തില്ല. കൊല്ക്കത്തയിലും എല്ലാം മനുഷ്യനെ സംരക്ഷിച്ചും മാറ്റി പാര്‍പ്പിച്ചും സര്‍ക്കാര്‍ അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നു. ഫാനി ചുഴലികാറ്റ് ബംഗ്‌ളാദേശ് കടക്കുകയാണ്. അവിടെ 23 ലക്ഷം ജനങ്ങളേ ഇപ്പോള്‍ തന്നെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു.

നമ്മുടെ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ ആയിരം ഇരട്ടി തീവ്രതയും വിനാശകാരിയുമായിരുന്നു ഫാനി ചുഴലികാറ്റ്. 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ മാരകമായ കാറ്റ്. എന്നിട്ടും എല്ലാം കൃത്യമായി പ്‌ളാന്‍ ചെയ്ത് മനുഷ്യരെ മരണത്തിന്റെ കരങ്ങളിലേക്ക് വിട്ട് കൊടുത്തില്ല. ഡാം തുറന്ന് വിട്ട് മനുഷ്യരെ ഇല്ലാതാക്കിയ വെള്ളം കേരളത്തില്‍ നമ്മള്‍ കണ്ടതാണ്. തുറന്ന് വിട്ടവരും മുന്നറിയിപ്പ് കൊടുക്കാത്തവരും, സുരക്ഷ ഒരുക്കാത്തവരും, 5 ദിവസം വരെ ജനത്തേ വെള്ളത്തില്‍ കിടത്തിയിട്ടും സൈന്യത്തേ വിളിക്കാന്‍ ദുരഭിമാനത്തില്‍ വൈകിപ്പിച്ചവരും ഇന്ന് കേരളത്തില്‍ നടപടികള്‍ക്ക് വിധേയമാകാതെ വിലസുന്നു. 450ഓളം മനുഷ്യരെ കൊലപ്പെടുത്തിയ കേരലത്തിലെ പ്രളയ കാരണത്തിനും ഉത്തരവാദികള്‍ക്കും മാപ്പ് കൊടുക്കില്ല ചരിത്രം. അവര്‍ ഫാനി ചുഴലികാറ്റിനെ രാജ്യം കൈകാര്യം ചെയ്തതും ജനത്തേ സുരക്ഷിതമാക്കിയതും എല്ലാം കണ്ട് പഠീക്കണം. പാഠം ഒന്ന് ഫാനി ചുഴലികാറ്റ് എന്ന് കേരള സര്‍ക്കാര്‍ എഴുതി പഠീക്കണം. കാരണം ഇതാ കേരളത്തില്‍ അടുത്ത കാലവര്‍ഷവും പ്രളയവും കാറ്റും ഒക്കെ വരാന്‍ പോവുകയാണ്. ഇനിയും പ്രളയം മനുഷ്യരെ കൊല്ലരുത്.

ഒഡീഷയില്‍ 2ലക്ഷം മനുഷ്യരെ ശരിക്കും ഉലച്ചു കളഞ്ഞു ഫാനി കാറ്റ്. ഇവര്‍ക്ക് ഇനി ജീവന്‍ മാത്രമേ ഉള്ളു. ബാക്കി എല്ലാം തന്നെ തകര്‍ന്നു പോയി.മരങ്ങള്‍ കടപുഴകി ഗതാഗത, വാര്‍ത്താവിനിമയ, െവെദ്യുതി വിതരണ സംവിധാനങ്ങള്‍ താറുമാറായി. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും അടക്കം വന്‍ നാശം.ബംഗാള്‍ ഉള്‍ക്കടലില്‍വച്ച് അതിതീവ്ര ചുഴലിക്കാറ്റായി രൂപംമാറിയ ഫോണി അഥവാ ‘പാമ്പിന്‍പത്തി’ ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കുമുമ്പേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു. പുരി, നയാഗഡ്, കേന്ദ്രപാറ എന്നിവിടങ്ങളിലായാണു മൂന്നുപേര്‍ മരിച്ചത്.മുന്‍കരുതലായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ തീരനഗരമായ പുരിയടക്കമുള്ള മേഖലകള്‍ ഏറെക്കുറെ വിജനമായിരുന്നു. ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്‍, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി.കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്‍മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.

Karma News Editorial

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

5 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

6 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

6 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

7 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

7 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

8 hours ago