താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് നടത്തിയത് ക്രൂര പീഡനമായിരുന്നവെന്ന് താമിറിനൊപ്പം പിടിയിലായവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ കയ്യില്‍ ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു. തിങ്കള്‍ രാത്രി ഒന്‍പതു മണിയോടെയാണ് ചേളാരിയില്‍ നിന്ന് താമിര്‍ ഉള്‍പ്പെടുന്ന പന്ത്രണ്ടുപേരെ താനൂരിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചത്. കൈവിലങ്ങുകള്‍ ഇട്ടതിനാല്‍ വേദനിക്കുന്നുവെന്ന് താമിര്‍ പറഞ്ഞു.
പിന്നീട് നടന്നത് പൊലീസിന്റെ നരനായാട്ടായിരുന്നു. പുറത്തുകൊണ്ടുവന്നപ്പോള്‍ താമിര്‍ അവശനായി കുഴഞ്ഞു വീണു. ലഹരി കഴിച്ചതുകൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിഹസിച്ചു. അവശതകള്‍ ഉണ്ടായിട്ടും മൂന്ന് തവണ മര്‍ദ്ദിച്ചു. ഫോണ്‍ ഉപയോഗിക്കരുതെന്നും പുറത്ത് പറയരുതെന്നും പറഞ്ഞ് പുലര്‍ച്ചയോടെ തങ്ങളെ പറഞ്ഞ് വിട്ടു. പൊലീസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെയാണ് തോന്നിയതെന്നും താമിറിനൊപ്പം പിടിയിലായവര്‍ പറഞ്ഞിരുന്നു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…