ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ – ശ്രീലങ്ക പോരാട്ടത്തിനിടെ ജമ്മു കശ്മീരിന് നീതി വേണമെന്ന് ബാനറുകളുമായി സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് വിമാനങ്ങള്‍ . ‘ജസ്റ്റിസ് ഫോര്‍ കാശ്മീര്‍, ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കാശ്മീരിനെ സ്വതന്ത്രമാക്കുക’. എന്നീ വാചകങ്ങള്‍ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന് മുകളിലൂടെ വിമാനം പറന്നത്. ഇതിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.
മത്സരം മൂന്നാം ഓവറിലേക്ക് കടന്നപ്പോഴാണ് ആദ്യ വിമാനം എത്തിയത്. അതില്‍ ജസ്റ്റിസ് ഫോര്‍ കാശ്മീര്‍ എന്ന മുദ്രാവാക്യമാണ് എഴുതിയിരുന്നത്. മത്സരത്തിൻ്റെ 17-ാം ഓവറിലാണ് രണ്ടാം വിമാനം എത്തിയത്. സംഭവത്തില്‍ ഐസിസി ഖേദം പ്രകടിപ്പിച്ചു. ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിനുമുമ്പ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മല്‍സരം നടന്നപ്പോഴും ഇത്തരത്തില്‍ വിമാനം പറന്നിരുന്നു. ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍ എന്ന സന്ദേശവുമായിട്ടാണ് അന്ന് വിമാനം പറന്നത്. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ കാണികള്‍ തമ്മില്‍ കൈയേറ്റവും നടന്നിരുന്നു.
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…
തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ…
തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…
ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…
ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…