ചെന്നൈ: നൂറ് ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണനാണയങ്ങള്‍. ഏഴര ലക്ഷം രൂപയോളം മൂല്യം. മേരി എന്ന തൊഴിലാളിക്കാണ് ഈ സ്വര്‍ണനാണയങ്ങള്‍ ലഭിച്ചത്. ചപ്പ് ചവറുകള്‍ വേര്‍തിരിക്കുന്നതിനിടെയാണ് ഈ സ്വര്‍ണനാണയങ്ങള്‍ മേരിക്ക് ലഭിക്കുന്നത്.
ലഭിച്ച ഉടന്‍ തന്നെ ഇത് അധികൃതര്‍ക്ക് കൈമാറി. ചെന്നൈയിലാണ് സംഭവം. കൊറിയര്‍ കമ്ബനി ജീവനക്കാരനായ ഗണേഷ് രാമന്‍ എന്ന ആളുടെ പക്കല്‍ നിന്നുമാണ് ഈ സ്വര്‍ണനാണയങ്ങള്‍ നഷ്ടപ്പെട്ടത്. വീട്ടിലെ കിടക്കയുടെ അടിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. സംഭവം കാണാതായ വിവരം ഭാര്യയോട് പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കിയെന്നും അവശിഷ്ടങ്ങള്‍ പുറത്ത് ഉപേക്ഷിച്ചുവെന്നും അറിയിച്ചത്.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അപ്പോഴേക്കും മേരി ഇത് അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് മേരി തിരിച്ചേല്‍പ്പിച്ച സ്വര്‍ണ നാണയം ഗണേഷിന്റെ കുടുംബത്തിന് കൈമാറി. മേരിയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.
ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…
ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…
ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ് നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…