തെക്കൻ ഇസ്രയേലിൽ, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഡറോട്ട്, കിബുറ്റ്‌സ് നിർ ആം തുടങ്ങിയ പ്രദേശങ്ങളിൽ റോക്കറ്റ് സൈറണുകൾ മുഴങ്ങി. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.
ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് വെളിപ്പെടുത്തൽ. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളിൽ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ. എന്നാൽ പലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 300 ആയി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പതിറ്റാണ്ടുകൾക്ക് ശേഷം പലസ്‌തീൻ പോരാളികൾ നടത്തിയ ഏറ്റവും വലിയ ആക്രമണത്തിൽ 1600ലധികം പേർക്കാണ് പരിക്കേറ്റത്.
പലസ്‌തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 230ഓളം പേർ കൊല്ലപ്പെട്ടു. വെസ്‌റ്റ് ബാങ്ക് മേഖലയിലും മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ഓപ്പറേഷൻ ‘അയൺ സ്വോഡിൽ’ 1,700 പേർക്ക് പരിക്കേറ്റു.
ഞായറാഴ്‌ച രാവിലെയും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും (ഐഡിഎഫ്) ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും റോക്കറ്റ് സൈറണുകൾ മുഴങ്ങിക്കൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഗാസ മുനമ്പിന് സമീപം സ്ഥിതി ചെയ്യുന്ന സ്‌ഡറോട്ട്, കിബ്ബട്ട്‌സ് നിർ ആം, യാദ് മൊർദെചൈ, നെറ്റിവ് ഹാസറ തുടങ്ങിയ പ്രദേശങ്ങളിൽ സൈറൺ മുഴങ്ങി. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…
ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…
വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…