കൊച്ചി. ഇടതു സംഘടനാ നേതാവ് സിഎന്‍ രാമനെ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് അലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. സിഎന്‍ രാമന് മതിയായ യോഗ്യതയില്ലെന്നും വിരമിക്കല്‍ ആനുകൂല്യം അടക്കം നല്‍കരുതെന്നും ഹൈക്കോടതി പറഞ്ഞു.
ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്നും സിഎന്‍ രാമനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 14നാണ് സിഎന്‍ രാമന്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി ചുമതലയേറ്റത്. ജനുവരി 31നാണ് സിഎന്‍ രാമന്‍ വിരമിക്കുന്നത്.
വിരമിക്കുന്ന ദിവസം തന്നെയാണ് കോടതി നടപടി ഉണ്ടായിരിക്കുന്നതും. ഇത്തരത്തിലുള്ള പോസ്റ്റുകളിലേക്ക് നിയമനം നടത്തുമ്പോള്‍ ഹൈക്കോടതിയോട് ആലോചിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ശബരിമല തീര്‍ഥാടന സമയത്ത് ദിവസവും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ നിരന്തരം കേട്ടിരുന്നതായും. ഇതിനിടെയിലാണ് ചട്ടം ലംഘിച്ച് നിയമനം നടത്തിയത്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…