കൊച്ചി: അവയവ ദാനത്തിനുള്ള അനുമതി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. ക്രിമിനല്‍ വൃക്കയോ കരളോ ഹൃദയമോ മനുഷ്യ ശരീരത്തില്‍ ഇല്ലെന്നും മനുഷ്യ രക്തമാണ് എല്ലാവരിലും ഒഴുകുന്നതെന്നും കോടതി പറഞ്ഞു.
എറണാകളും ജില്ലാ മേല്‍നോട്ട സമിതി വൃക്ക മാറ്റിവെക്കാന്‍ കൊല്ലം നെടുമ്ബന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് നിഷേധിച്ചിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ റദ്ധാക്കിക്കൊണ്ട് ഈ ഉത്തരവ് പ്രഖ്യാപിച്ചത്.
മേല്‍നോട്ട സമിതികള്‍ അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നും മേല്‍നോട്ട സമിതി അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയാല്‍ അതിന്‍റെ കാരണം വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.
അനുമതിക്കായി മാസങ്ങളോളം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍കാത്തുനില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ഉടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…