ഇടുക്കി: വീട് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗർഭിണിയ്‌ക്കും ഭർത്തൃപിതാവിനും മർദ്ദനമേറ്റതായി പരാതി. നഗരസഭ മുൻ വൈസ് ചെയർ പേഴ്‌സൺ, യുവതിയുടെ ഭർത്താവ്, കെട്ടിട ഉടമസ്ഥ എന്നിവർക്കെതിരെ പരാതി.
പടിഞ്ഞാറെ കോടിക്കുളം കരയാമ്പുറത്ത് ശിവദാസനും മരുമകൾ എം വിനീതയ്‌ക്കുമാണ് മർദ്ദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
എന്നാൽ ബന്ധുക്കളാണ് പ്രശ്‌നമെന്നും അന്വേഷിക്കാൻ ചെല്ലുക മാത്രമാണ് വീട്ടുടമസ്ഥർ ചെയ്തതെന്നും മുൻ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചെങ്ങാംതടത്തിൽ മാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. ഇവിടെ ശിവദാസിന്റെ മകൻ നിഖിൽ കൗൺസലിംഗ് സെന്റർ നടത്തിയിരുന്നു. മാത്തുക്കുട്ടിയുടെ മരണ ശേഷം കെട്ടിടമൊഴിയണമെന്ന് മകൾ ആവശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം കോടതിയിലെത്തി. കോടതി താത്കാലിക ഉത്തരവിട്ടു.
കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…
കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…
കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…
റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…
കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…
മനോധൈര്യവുംആത്മവിശ്വാസവും ഒത്തുചേർന്ന ജീവിതവുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ. ഭർത്താവ് ബാല ജീവിതം…