കോഴിക്കോട്. ദളിത് യുവതിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി ആരോപണം. യുവതി പോലീസില്‍ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിക്കെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്.
യുവതി ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ സൂരേഷിനെതിരെയാണ് പരാതി നല്‍കിയത്. യുവതി ജോലിക്ക് ശേഷം വസ്ത്രം മാറുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അതേസമയം പോലീസിന് കേസിലെ ആരോപണ വിധേയനായ സുരേഷിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം സുരേഷ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.
പോലീസ് അന്വേഷണം ശക്തമാക്കുന്നില്ലെന്നും. മേല്‍ കോടതിയെ സമീപിക്കാന്‍ പ്രതിക്ക് പോലീസ് അവസരം ഒരുക്കുകയാണെന്നാണ് ആരോപണം. അതേസമയം ശക്തമായ പ്രതിഷേധവുമായി ദളിത് സംഘടനകളും രംഗത്തെത്തി. നീതി ലഭിക്കും വരെ പോരാട്ടം തുടരാനാണ് അതിജീവിതയുടെയും പ്രതിഷേധക്കാരുടെയും തീരുമാനം.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…