ഭോപ്പാല്‍. ഹനുമാന്‍ വിഗ്രഹത്തെ അപമാനിച്ച വ്യക്തിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. കേസില്‍ പ്രതിയായ അംജദ് ഖാന്റെ വീടാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഡിന്‍ഡോരി ജില്ലയിലെ ഷാപുരയില്‍ മാ ശാരദ തെക്രിക്ക് സമീപമുള്ള ക്ഷേത്രത്തിലാണ് അംജദ് ഖാനും ഫിറോസ് ഖാനും അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തിലെ ഹനുമാന്‍ വിഗ്രഹത്തെ അപമാനിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസില്‍ ഹിന്ദു സംഘടനകള്‍ പരാതി നല്‍കി. അതേസമയം പ്രതിയുടെ കുടുംബം ജില്ല വിട്ടതായിട്ടാണ് വിവരം. ഈ മാസം 17നായിരുന്നു കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഫിറോസിന്റെ വീട്ടിനെതിരെയും നടപടി ഉണ്ടായേക്കും.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…