Business

ഐഫോൺ 15 ബുക്കിങ്ങ് തുടങ്ങി,ഇക്കുറി മെയ്ക്ക് ഇൻ ഇന്ത്യ ആപ്പിൾ ഫോൺ

എന്തുകൊണ്ട് ഐഫോൺ ഉണ്ടാക്കുന്ന ഇന്ത്യയിൽ അതിന്റെ വില ലോക രാജ്യങ്ങളേക്കാളും ഗൾഫ് രാജ്യങ്ങളേക്കാളും കൂടുതൽ? വാർത്തയിൽ വിവരിക്കുന്നു

ആപ്പിൾ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ബുക്കിങ്ങ് തുടങ്ങി. ഇന്നു മുതൽ ഫോൺ ബുക്ക് ചെയ്യാം. ഈ മാസം 22 മുതൽ വിതരണം തുടങ്ങും. വിതരണത്തിനായി ഇന്ത്യയിലെ 2 ഫാക്ടറികളിൽ ലക്ഷ കണക്കിനു ഫോണുകൾ റെഡിയായി കഴിഞ്ഞു. ആവശ്യക്കാരേ തേടി സമീപ ദിവസം തന്നെ രാജ്യത്തിന്റെ തലങ്ങും വിലങ്ങും എല്ലാം ഐ ഫോൺ പാർസലുകൾ പറക്കും.

പുതിയ തലമുറ ഐഫോൺ മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ ഇന്ത്യയിലെ വിലയും ഔദ്യോഗികമായി പുറത്ത് വന്നു.പ്രോ മോഡലുകൾ, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയുടെ പ്രാരംഭ വില വർദ്ധിച്ചു. ആപ്പിൾ ഐഫോൺ 15 പ്രോയ്ക്ക് ഇപ്പോൾ 1,34,900 രൂപയും ഐഫോൺ 15 പ്രോ മാക്‌സിന് 1,59,900 രൂപയുമാണ് വില; ഇത് യഥാക്രമം 5,000 രൂപയുടെയും 20,000 രൂപയുടെയും വർദ്ധനവ് വരുത്തി.

എന്നാൽ ഇത് ഒരു വില വർദ്ധനവ് എല്ലെന്നും മെറ്റീരിയിയൽ വില ലോകത്ത് 30 % വരെ ഉയർന്നു എന്നും ഐഫോൺ 15 പ്രോ മാക്‌സിന്റെ അടിസ്ഥാന സ്റ്റോറേജ് 128 ജി ബിയിൽ നിന്നും 256 ജി ബി ആക്കി എന്നും ആപ്പിൾ പറയുന്നു. ഇന്ത്യയിലെ സാഹചര്യത്തിൽ നിർമ്മാണം നടത്തിയതിനാൽ നിർമ്മാണ ചിലവിൽ കുറവ് ഉണ്ടായി. അതിനാൽ മാത്രമാണ്‌ ഈ വിലയിൽ വില്ക്കാൻ സാധിക്കുന്നത്. അല്ലെങ്കിൽ 30% വരെ വില വർദ്ധിക്കുമായിരുന്നു എന്നാണ്‌ അവകാശ വാദം.ഇക്കുറി ഐ ഫോണുകൾ പൂർണ്ണമായും മേയ്ക്ക് ഇൻ ഇന്ത്യ ആയിരിക്കും എന്നതും ശ്രദ്ധേയം

ബില്യൺ കണക്കിനു ഐ ഫോണുകൾ ഇക്കുറി ഇന്ത്യയിൽ നിന്നും കയറ്റുമതിയും ചെയ്യും. 2106 മുതൽ, ആപ്പിൾ രാജ്യത്ത് ചില ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നു. ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ കയറ്റുമതി ഇരട്ടിയിലധികം വർധിച്ചു, മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കയറ്റുമതി 11 ബില്യൺ ഡോളറിലെത്തി.9-10 ബില്യൺ ഡോളറിന്റെ ലക്ഷ്യമായിരുന്നു ഇട്ടത്. എന്നാൽ ഇത് 11.2 ബില്യൺ ഡോളർ ആകുകയായിരുന്നു.സിഎംആർ പ്രകാരം ഇന്ത്യയിലെ ഐഫോൺ ആഭ്യന്തര ഉൽപ്പാദനം മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു.

യുഎസ്, ദുബായ്, സിംഗപ്പൂർ, മറ്റ് ചില രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് ഇന്ത്യയിൽ ഐഫോണുകളുടെ വില വളരെ കൂടുതലാണ്. ഈ ഐഫോണുകളിൽ ചിലത് രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നുണ്ടെങ്കിലും ഉയർന്ന വില എന്തുകൊണ്ടാണെന്ന് ഇത് പലരെയും അത്ഭുതപ്പെടുത്തുന്നു. ചില കാരണങ്ങൾ ഇതാ…ഐഫോൺ ഉൽപ്പാദനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നില്ല. തൽഫലമായി, ആപ്പിളിന് കസ്റ്റംസ് തീരുവ നൽകേണ്ടിവരുന്നു. വൻ കസ്റ്റംസ് തിരുവയാണ്‌ ഇറക്കുമതിക്ക് ഇന്ത്യയിൽ നല്കേണ്ടി വരുന്നത്.വാങ്ങുന്നവർ അടയ്‌ക്കേണ്ട, ചുമത്തുന്ന ജിഎസ്‌ടി നികുതി മറ്റ് രാജ്യത്തേക്കാൾ ഒരുപാട് കൂടുതലാണ്‌ ഇന്ത്യയിൽ.ആപ്പിൾ നൽകുന്ന കസ്റ്റം ഡ്യൂട്ടി ഏകദേശം 22% ആണ്. കൂടാതെ 18% ജി എസ് ടിയും നല്കണം. അപ്പോൾ വിലയുടെ 40%വും നികുതിയായി മാറുന്നു. ഇതു കൂടാതെ 15% വരെ ലാഭം ഡീലർമാർ എടുക്കുന്നു. അപ്പോൾ ചിലവ് 55% വരെ ആകുന്നു.

 

Karma News Editorial

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

20 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

52 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago