യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിന് സപ്പോർട്ട് നൽകുന്ന ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇസ്രായേല്‍. ഒക്ടോബർ ഏഴിന് ആരംഭിച്ച ഹമാസ് – ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ 90000 ത്തോളം വരുന്ന പലസ്തീനികളുടെ വർക്ക് പെർമിറ്റ് ഇസ്രായേല്‍ റദ്ദാക്കിയിരുന്നു. ഇവർക്ക് പകരമായി ഇന്ത്യക്കാരെ നിയമിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വർക്ക് പെർമിറ്റ് റദ്ദാക്കിയ 90,000 ഫലസ്തീനികളുടെ സ്ഥാനത്ത് ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലി നിർമാണ മേഖല ടെൽ അവീവിലെ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. യുദ്ധത്തിന് പിന്നാലെ ഇസ്രായേലിൽ പല കെട്ടിടങ്ങളും വീണ്ടും നിർമ്മിക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നിർമാണ തൊഴിലാളികൾക്ക് മുൻതൂക്കം നൽകുന്നത്. ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ഈ സുവർണ്ണാവസരം കാര്യമായി മുതലെടുക്കുക മലയാളികളായിരിക്കും. ജോലി സൗജന്യമാണെങ്കിലും ഏജൻസികൾ ചെറിയ തിക ഈടാക്കുന്നുണ്ടെന്നാണ് വിവരം
വീഡിയോ കാണാം
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…