കൊച്ചി. ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികരണവുമായി നടൻ ടിനി ടോം. പോലീസും ജനപ്രതിനിധികളും കലാകാരന്മാരുമുൾപ്പടെയുള്ളവർ തെരുവിലിറങ്ങണം. കേരളത്തിൽ മനുഷ്യത്വം മരവിച്ചുവെന്നും ടിനി ടോം പറഞ്ഞു.
‘നമ്മൾ അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയും. പക്ഷെ, ആലുവയിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ചത്. അതും ഒരു മലയാളി. ഈ കുട്ടിയെ രണ്ടര മണിക്ക് ചൊരയിൽ കുളിച്ച് വസ്ത്രം പോലും ഇല്ലാതെ വരുന്നതാണ് കണ്ടത്. മനുഷ്യത്വം മരവിച്ചിരിക്കുകയാണ്. വിവാദമാക്കാനല്ല ഇത് പറയുന്നത്. ആലുവ മാർക്കറ്റിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് മാസങ്ങൾക്ക് മുമ്പാണ്. ഈ കുട്ടിയെ കണ്ടില്ലായിരുന്നുവെങ്കിൽ ഈ പിഞ്ചും മരണപ്പെട്ട് പോയേനെ. ആരോടാണ് ഇതെല്ലാം പറയേണ്ടത്. പോലീസും ജനപ്രതിനിധികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സജീവമായി തന്നെ പ്രവർത്തിക്കണം’.
‘കലാകാരന്മാരുൾപ്പടെ ഇതിനെതിരെ പ്രതികരിക്കാൻ രംഗത്തു വരണം. നമ്മുടെ സ്വന്തം വീട്ടിൽ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്‌ക്കുന്നത്. തൊട്ടപ്പുറത്തെ വീട്ടിൽ നടക്കുന്നതാണെങ്കിലും സ്വന്തം വീട്ടിലാണെന്ന ചിന്തയിൽ തെരുവിറങ്ങിയാൽ മാത്രമെ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കൂ. ഒരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെങ്കിലും സംഭവിച്ചതിന് ശേഷം പിടിക്കുന്നതിലല്ല, സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്’- ടിനി ടോം പറഞ്ഞു.
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…