kerala

കറുത്തവളായതിനാല്‍ സ്വപ്‌നങ്ങള്‍ അന്ന് പൂട്ടിവെച്ചു; ഇപ്പോള്‍ മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്

തൃശ്ശൂര്‍: വണ്ണത്തിന്റെയും നിറത്തിന്റെയും പേരില്‍ ഏല്‍ക്കേണ്ടിവന്ന പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമുള്ള മറുപടിയാണ് ഇന്നത്തെ ജിനയുടെ ജീവിതം. പരിഹാസവാക്കുകള്‍ സൃഷ്ടിച്ച അപകര്‍ഷബോധത്താല്‍, ചെറുപ്പംമുതലേ സ്വപ്നംകണ്ട ‘ മോഡലിങ്’ എന്ന പാഷന്‍ ഉപേക്ഷിക്കേണ്ടിവന്നു ഒരിക്കല്‍ ജിനയ്ക്ക്. എന്നാല്‍, മറ്റുള്ളവരുടെ പരിഹാസത്താല്‍ ഒതുങ്ങിപ്പോകാനുള്ളവളല്ല താനെന്ന് തീരുമാനിച്ചതോടെ, അവരെത്തിപ്പിടിച്ചത് വിജയകരമായൊരു ബിസിനസും 2019-ല്‍ എറണാകുളത്ത് നടന്ന കേരള ഫാഷന്‍ ഫെസ്റ്റിവലിലെ മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ് കിരീടവുമാണ്.

‘ വണ്ണത്തിന്റെയും നിറത്തിന്റെയും പേരില്‍ തന്നെ പരിഹസിച്ചവര്‍ക്ക് ഒരു മറുപടി കൊടുക്കണമല്ലോ. അതിനുള്ള മറുപടിയാണിത്’ -മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം ചൂടിയ ജിന ജെയ്‌മോന്റെ വാക്കുകളില്‍ വിരിയുന്നത് ആത്മവിശ്വാസത്തിന്റെ കരുത്താണ്. കറുപ്പ്, വെളുപ്പ് താരതമ്യം കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങളും മുറിവുകളും വളരെ വലുതാണ്. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള താരതമ്യവും കുറ്റപ്പെടുത്തലുകളും കാരണം ചെറുപ്പത്തില്‍ ആ ഇഷ്ടങ്ങള്‍ പുറത്തുപറയാന്‍ പേടിയായിരുന്നു. ‘ യാത്രയും മോഡലിങ്ങുമായിരുന്നു ഇഷ്ടങ്ങള്‍.

വിവാഹമായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മനസ്സില്‍ പൂട്ടിവെച്ച സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ചത് വിവാഹശേഷമാണ്. ഇഷ്ടങ്ങള്‍ക്കെല്ലാം ഭര്‍ത്താവ് കൂട്ടുനിന്നു. അങ്ങനെ അവയെല്ലാം പൊടിതട്ടിയെടുത്തു. സ്വപ്നംകണ്ടതിനേക്കാള്‍ ഒരുപാട് നേടി. ഈ പ്രായത്തില്‍ അത് നടക്കുമോയെന്ന ചിന്തകളെയാണ് ആദ്യം മറികടക്കേണ്ടത്’ -ജിന പറയുന്നു.92 കിലോ ഭാരമുണ്ടായിരുന്ന ശരീരം മെരുക്കിയെടുക്കലായിരുന്നു ആദ്യത്തെ ലക്ഷ്യം. നാലുമണിക്ക് എഴുന്നേറ്റ് എല്ലാപണികളും തീര്‍ത്ത് ആറുമണിക്ക് ജിമ്മില്‍ പോയി കഠിനപരിശ്രമത്തിലൂടെയാണ് ശരീരം ‘ ഫിറ്റാ’ ക്കിയെടുത്തത്.

നായ്ക്കനാലില്‍ ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനം നടത്തുകയാണ് ജിനയും ജെയ്‌മോനും. സ്‌കൂള്‍ കാലഘട്ടത്തില്‍ ഗൈഡ്‌സില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട കരുവന്നൂര്‍ പനയ്ക്കല്‍ ജേക്കബിന്റെയും ഫിലോമിനയുടെയും മകളാണ്. മക്കളായ ജീവ പത്തിലും ജെയ്‌ന എട്ടിലും പഠിക്കുന്നു. ഇരുവരും തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

7 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

7 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

8 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

9 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

9 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

10 hours ago