ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് ജിനി ഗോപാല്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചയാവുകയാണ്.അല്‍ഷിമേഴ്‌സ് ബാധിച്ച അച്ഛനൊപ്പമുള്ള അനുഭവങ്ങളാണ് ഹൃദ്യമായ കുറിപ്പിലൂടെ ജിനി പറഞ്ഞിരിക്കുന്നത്.തന്റെ അഞ്ച് വര്‍ഷത്തെ അച്ഛനുമായുള്ള അനുഭവം പങ്കുവെയ്ക്കുമ്പോള്‍ ഒരുപാട് കുടുംബംഗങ്ങള്‍ക്ക് പകച്ചു പോകാതെ മുന്നോട്ട് പോകാനുള്ള ഊര്‍ജം പകരാന്‍ ഉപകരിക്കുമെന്നും അവര്‍ പറയുന്നു.അച്ഛനെ പാട്ടുപാടി ഉറക്കി,വെള്ളത്തില്‍ കളിക്കാന്‍ വാശി പിടിച്ചു,വഴക്ക്,കരച്ചില്‍,ബഹളം എല്ലാം നേരിട്ടു, ആകെ ഓര്‍മ ഉണ്ടായിരുന്നത് തന്റെ പേര് മാത്രം ആയിരുന്നു എന്നും യുവതി കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം,ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.ഈ ചിത്രം ഇവിടെ പങ്കുവെക്കുന്നു എന്തിനാണെന്നോ ഓര്‍മയുടെ ഇതളുകള്‍ കൊഴിഞ്ഞുപോയിട്ടും,ഓര്‍മ്മകള്‍ ഇല്ലാതെയും എറ്റവും സന്തോഷമുള്ള മനോഹരമായ ഒരു ജീവിത സായാഹ്നം സാധ്യമാണെന്ന് തെളിയിച്ച ഒരു അച്ഛനും മകളും.ഓര്‍മ്മകള്‍ മാഞ്ഞു പോയവര്‍ക്ക്, അവരെ പരിചരിക്കുന്ന കുടുംബങ്ങള്‍ക്ക്,സമൂഹത്തിനു ഞങ്ങള്‍ എന്നും ഒരു ഉദാഹരണവും ഊര്‍ജ്ജവും ആയിരിക്കട്ടെ.വൈദ്യശാത്രത്തില്‍ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായിരിക്കാം.പക്ഷേ മരുന്നുണ്ട്..ഫലപ്രദവുമാണ്.സ്‌നേഹം..ക്ഷമ…പരിചരണം,
എന്റെ അഞ്ചു വര്‍ഷത്തെ അച്ഛനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് പകച്ചു പോകാതെ മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം പകരാന്‍ ഉപകരിക്കുന്നുണ്ട്.അന്നത്തെ പ്രായത്തില്‍ എങ്ങനെ എനിക്കതൊക്കെ സാധിച്ചു എന്ന് ചോദിച്ചാല്‍ എനിക്കും ഇപ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്.ജീവിതത്തില്‍ ഉടനീളം ഞങ്ങക്ക് പരസ്പരം ആഴത്തിലുള്ള ഒരു സ്‌നേഹം ഉണ്ടായിരുന്നു.ഞാന്‍ അച്ഛന്റെ തോളോപ്പം വളര്‍ന്നപ്പോള്‍ അച്ഛന് ഒരു കൂട്ടുകാരിയെ കിട്ടി എന്ന് പറയാം.എനിക്കും.സ്‌നേഹം!അതുകൊണ്ട് മാത്രമാണ് ഒറ്റക്ക് ആയി പോയിട്ടും പ്രതിസന്ധികള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടും എന്റെ കരിയറും ജീവിതവും ഒക്കെമാറ്റിവെച്ചു കൂടെ തന്നെ നിര്‍ത്തി സംരക്ഷിച്ചത്.കുട്ടിയായിരുന്നപ്പോള്‍ ഒരു ഒറ്റപുത്രിക്ക് ഉണ്ടാവുന്ന എല്ലാ വാശികളും നിര്‍ബന്ധബുദ്ധിയും ഞാന്‍ കാണിച്ചിട്ടുണ്ട്.എല്ലാ വാശികളും നിര്‍ബന്ധങ്ങളും സാധിച്ചെടുത്തിട്ടുമുണ്ട്’കൊച്ച്’എന്ന് പറഞ്ഞാല്‍ വീട്ടില്‍ പ്രധാനമന്ത്രിയെ പോലെയാണ്.വലിയ പ്രാധാന്യമുള്ള കഥാപാത്രം ആയിരുന്നു. ഞാനും എന്റെ കാര്യങ്ങളും കഴിഞ്ഞേ വീട്ടില്‍ എന്തുമുള്ളു.എന്റെ സ്വഭാവരൂപികരണത്തിലും വ്യക്തിത്വത്തിലും അച്ഛന് നല്ല പങ്കുണ്ട്…എനിക്ക് കിട്ടിയ പേരെന്റിങ്‌നെ ഒരുപാട് നന്ദിയോടെയും സ്‌നേഹത്തോടെയും മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിയൂ.
Dementia യുള്ള ഒരാള്‍ വീട്ടില്‍ ഉണ്ടാകുമ്പോള്‍ പരിചരിക്കുന്നവരുടെ വ്യക്തിജീവിതത്തെ, മാനസികഘടനയെ,കരിയറിനെ,ഇക്കോണമിയെ അതെങ്ങനെ ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം.അതിനെയൊക്കെ എല്ലാ അര്‍ത്ഥത്തിലും ഭംഗിയായി അതിജീവിച്ച ഒരാളാണ് ഞാന്‍.പക്ഷേ പ്രായമാകുമ്പോള്‍ കൂടിയ അളവില്‍ മക്കളെ ആശ്രയിച്ചു ജീവിക്കണം എന്ന അഭിപ്രായം എനിക്കില്ല.അവഗണിക്കരുത്.സ്‌നേഹം,വൈകാരിക സുരക്ഷിതത്വം,സാമ്പത്തിക സുരക്ഷ ഇവ കൊടുക്കണം.എന്നാലും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല എന്ന തരത്തില്‍ മാനസികമായി തയ്യാറെടുക്കുന്നതു നന്നാവും.മറ്റു വികസിത രാജ്യങ്ങളില്‍ പ്രായമായവര്‍ സ്റ്റേറ്റിന്റെ കൂടി ഉത്തരവാദിത്തം ആണ്. ഉയര്‍ന്ന സാമൂഹിക സുരക്ഷയുണ്ട്. സാമ്പത്തിക സുരക്ഷയുണ്ട്.നമ്മുടെ നാട്ടില്‍ കൃത്യമായ പെന്‍ഷന്‍ പ്ലാന്‍ എത്ര ആളുകള്‍ക്കുണ്ട്?സര്‍ക്കാര്‍ സേവനം ചെയ്തിട്ടുള്ളവര്‍ക്ക് ആനുപാതിക പെന്‍ഷന്‍. അല്ലാത്തവര്‍ക്ക് 1000 രൂപയില്‍ താഴെയുള്ള പെന്‍ഷന്‍.അത് കൊണ്ട് മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പായെന്ന് തോന്നുന്നുണ്ടോ?12ആം ക്ലാസ് വരെയുള്ള സര്‍ക്കാരിന്റെ നിര്‍ബന്ധിത വിദ്യാഭ്യാസ പദ്ധതി പോലെ വായോജനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉണ്ടാവണം.അത് ആവശ്യമാണ്.സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ധാരാളം ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ട്.പക്ഷേ വയോജനങ്ങളുടെ അവകാശങ്ങള്‍ ക്ക് വേണ്ടി അധികം ആരും അങ്ങനെ സംസാരിച്ചു കാണുന്നില്ല.മാറ്റങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നു.Dementia ഫ്രണ്ട്‌ലിയായ ഒരു സൊസൈറ്റിക്കുവേണ്ടി പല സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്.ഒപ്പം ഞാനും ഉണ്ടാകും.അത് ഉണ്ടാകുന്നത് വരെ.ഒരു ധാര്‍മിക പിന്തുണ അത്രയെ ആവശ്യമുള്ളു.അല്‍ഷിമേഴ്!സ് ന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എന്റെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ ഞാന്‍ തയ്യാറാണ്…നന്ദി
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…