national

കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് നിഷ്കരുണം, പ്രധാനമന്ത്രി

ന്യൂഡൽഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറ്റം ചെയ്ത ഇന്ദിരാ ഗാന്ധി സർക്കാരിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി കുറ്റപ്പെടുത്തി.

വിവരാവകാശ മറുപടി കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കച്ചത്തീവ് എങ്ങനെയാണ് കൈവിട്ടുപോയതെന്ന് പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നു. അത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ ആവർത്തിച്ച് ഉറപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി വിമർശിച്ചു.

കച്ചത്തീവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 1974-ൽ ഇന്ദിര സർക്കാർ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയ നടപടിക്രമങ്ങൾ ആവശ്യപ്പെട്ടാണ് അണ്ണാമലൈ വിവരാവകാശം നൽകിയത്.

കച്ചത്തീവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എടുത്ത തീരുമാനങ്ങളോട് പുച്ഛം തോന്നുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലുടെ വ്യക്തമാക്കി. ദ്വീപ് വിട്ട് നൽകിയിൽ അവർക്ക് ഖേദമില്ല. ചിലപ്പോൾ കോൺഗ്രസ് എംപിമാർ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, മറ്റു ചിലപ്പോൾ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്തുന്നു. അവർ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരാണ്. രാജ്യത്തെ വിഭജിക്കാനോ തകർക്കാനോ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ, അമിത് ഷാ ചൂണ്ടിക്കാട്ടി.

1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ തെക്കേ അറ്റത്താണ് ഈ ദ്വീപ്. 285 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപ് രാമേശ്വരത്തിനും ശ്രീലങ്കയ്‌ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വല ഉണക്കാൻ ഈ ദ്വീപ് ഉപയോഗിക്കാം എന്നാൽ ഈ ദ്വീപിൽ മത്സ്യബന്ധനം നടത്താൻ അനുമതിയില്ല. ഇതൊടെ ഇവിടെ എത്തുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് പതിവാണ്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago