topnews

കർണാടക- മഹാരാഷ്ട്ര അതിർത്തി തർക്കം;സുപ്രീംകോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കണം അമിത് ഷാ

ന്യൂഡല്‍ഹി. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്ന് കര്‍ണാടക മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുപ്രീം കോടതി വിധി വരുന്നതുവരെ സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ധാരണയായിട്ടുണ്ട്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഓരോ സംസ്ഥാനത്തുനിന്നും മൂന്ന് മന്ത്രിമാരുമായി ഒരു കമ്മിറ്റി രൂപീകരിക്കും. ക്രമസമാധാന പ്രശ്നം പരിശോധിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവല്‍കരിക്കരുതെന്നും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

1956 മുതലുള്ള തര്‍ക്കത്തിനിടെയാണ് ബുധനാഴ്ച വൈകിട്ട് യോഗം ചേര്‍ന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടര്‍ന്നുള്ളതാണ് അതിര്‍ത്തി പ്രശ്‌നം. നിലവില്‍ കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങള്‍ക്കുവേണ്ടി മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നു. മുന്‍പ് പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു ബെളഗാവി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Karma News Network

Recent Posts

ട്രെയിനില്‍ വീണ്ടും അക്രമം, ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്.…

11 mins ago

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം, പൊട്ടിയത് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : ചക്കരയ്ക്കൽ ബാവോട് ഐസ് ക്രീം ബോംബുകൾ പൊട്ടി സ്ഫോടനം. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. പൊലീസ് പട്രോളിംഗിനിടെയാണ്…

25 mins ago

കെ എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം, മൂന്നു പേർക്കെതിറെ കേസ്

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം…

39 mins ago

ടൊവിനോ ന്യായീകരിക്കുകയാണ്, പറഞ്ഞതിൽ മാപ്പുപറയാനോ കോപ്പു പറയാനോ തയ്യാറല്ല- സനൽകുമാർ

'വഴക്ക്' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കടുക്കുകയാണ്. സനൽ…

39 mins ago

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

1 hour ago

അക്ഷയതൃതീയയിൽ രാംലല്ലക്കായി പൂനെയിൽ നിന്നും 11000 ഹാപ്പ്സ് മാമ്പഴങ്ങൾ

അക്ഷയ ത്രിതീയ ദിനത്തിൽ ഫലസമൃദ്ധിയോടെ അയോധ്യയിലെ ബാലക രാമൻ രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ. ആരാധനക്ക് ശേഷം…

1 hour ago