കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു എന്നാൽ എസി മൊയ്തീൻ ചുമതലയേറ്റതോടെ പരാതി വെളിച്ചം കണ്ടില്ലെന്ന് മുൻ ബാങ്ക് മാനേജരും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം വി സുരേഷ്. എസി മൊയ്തീന്റെ ഭാഗത്തുനിന്നും തട്ടിപ്പുകാരെ സഹായിക്കുന്ന നിലപാടാണ് തുടർന്ന് വന്നിരുന്നത്.
തട്ടിപ്പ് നടന്നത് മൂലം നിരവധി പേർ ചികിത്സയ്ക്ക് പോലും പണം ലഭിക്കാതെ മരിച്ചു. വിദ്യാഭ്യാസ ലോൺ എടുത്തവരെയും സാധാരണക്കരെയും ബാങ്ക് ഭീഷണിപ്പെടുത്തിയത് മൂലം രണ്ട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും എംവി സുരേഷ് പറയുന്നു. നിരവധി പേരുടെ മരണത്തിന് കാരണം സിപിഎം നേതൃത്വമാണെന്നും അദ്ദേഹം പറയുന്നു.
കള്ളൻമാരെ സംരക്ഷിക്കുന്ന നിലയിലേക്ക് പാർട്ടി നേതൃത്വം എത്തിചേർന്നുവെന്നും ഇവിടെ പണം നഷ്ടപ്പെട്ട പലരും കമ്മ്യൂണിസ്റ്റുകാരാണെന്നും. പാവപ്പെട്ട ജനവിഭാഗം ഒരു ഭാഗത്തും അവരുടെ പണം കട്ടെടുത്ത വരുടെ ഒപ്പം എംവി ഗോവിന്ദനും നിൽക്കുകയാണെന്ന് എംവി സുരേഷ് പറയുന്നു.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…