തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് ഷാനവാസിന് പോലീസ് ക്ലീന്‍ ചിറ്റ് നൽകിയ സംഭവത്തിൽ നിയമസഭയിലും പൊട്ടിത്തെറി. നിയമസഭയിൽ ലഹരിക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാന്‍ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു
”പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുള്ളത്. ഒരു അംഗത്തിന് സിപിഎം പോലെയുള്ള ഒരു പാര്‍ട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാന്‍ പറ്റില്ല. എന്താണ് അദ്ദേഹം (മാത്യു കുഴല്‍നാടന്‍ എംഎല്‍എ) അവതരിപ്പിച്ച കാര്യങ്ങള്‍. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ ? ഇങ്ങനെയാണോ സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും ഒരു അതിരുവേണം. ആ അതിര് ലംഘിച്ച് പോകാന്‍ പാടില്ല” ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു.
ലഹരിപ്പണം കൊണ്ടാണ് സി.പി.എമ്മില്‍ ഒരുകൂട്ടം നേതാക്കള്‍ ചവിട്ടുപടി കയറുന്നതെന്ന മാത്യു കുഴല്‍നാടന്‍റെ ആരോപണമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ഷാനവാസ് പ്രതിയാകും മുന്‍പ് മന്ത്രി സജി ചെറിയാന്‍ എങ്ങനെ ക്ലീന്‍ ചിറ്റ് നല്‍കി. പ്രതിയെ രക്ഷിക്കാനുള്ള യജമാനന്‍റെ വെപ്രാളമാണിത്. സി.പി.എമ്മിന്‍റെ ഭവനസന്ദര്‍ശനങ്ങള്‍ രാത്രിയാണോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ലോറി പിടിച്ചെടുത്തതിനു പിന്നാലെ വ്യാജകരാര്‍ ഉണ്ടാക്കി. എങ്ങനെയാണ് അന്വേഷണഫയല്‍ മന്ത്രി സജി ചെറിയാന് കിട്ടിയതെന്നും മാത്യു ചോദിച്ചു.
കേസിൽ എ.ഷാനവാസിന് പങ്കില്ലെന്നും തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി എം.ബി.രാജേഷും മറുപടി പറഞ്ഞു.സംഭവത്തിൽ ഷാനവാസ് ലോറി വാടകയ്ക്ക് നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് സി.പി.എം. വിലയിരുത്തി. തുടർന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ചേര്‍ത്തലയിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ കള്ളനാക്കിയ കേസ് മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ലീഗിന്‍റെ വാഹനം മട്ടന്നൂരില്‍ ലഹരി മരുന്നുമായി പിടികൂടിയത് പ്രതിപക്ഷത്തിനെതിരെ ഉന്നയിച്ച് മന്ത്രി എംബി രാജേഷ്. ഷിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍റെ പേരിലുള്ള ആമ്പുലന്‍സിലായിരുന്നു ലഹരി കടത്ത്. ലീഗ് പ്രവര്‍ത്തകനായിരുന്നു പ്രതി. അതിന് വാഹന ഉടമയായ ലീഗ് നേതാക്കളെ പ്രതിയാക്കാന്‍ കഴിയുമോ എന്നും മന്ത്രി നിയമസഭയില്‍ ചോദിച്ചു.
കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…
കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…
തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…
തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…
റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…
ശ്രീനഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർഗമായ വിനോദസഞ്ചാര…