കോട്ടയം. ചീഫ് വിപ്പ് എന്‍ ജയരാജന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി പെന്‍ഷന് അര്‍ഹത നല്‍കിയവരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. അതേസമയം പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സൈബര്‍ വിഭാഗം രഹസ്യ യോഗം ചേര്‍ന്നു. കാഞ്ഞിരപ്പള്ളി എംഎല്‍എയായ ജയരാജന്‍ ചീഫ് വിപ്പായപ്പോള്‍ ആദ്യം എട്ട് പേരെയാണ് നിയമിച്ചത്.
പിന്നീട് 17 പേരെക്കൂടി നിയമിച്ചു. ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അഡീഷണല്‍ സെക്രട്ടറി, അസി പ്രൈവറ്റ് സെക്രട്ടറിമാര്‍, നാല് ഓഫീസ് അറ്റന്‍ഡന്റുമാര്‍, അഞ്ച് ക്ലര്‍ക്കുമാര്‍, ഒന്നുവീതം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അഡീഷനല്‍ പഴ്‌സനല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നിവരെയാണ് നിയമിച്ചത്.
മാസം ഒന്നര ലക്ഷം രൂപയാണ് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ശമ്പളം. ഓഫീസ് അറ്റന്‍ഡറിന് 50000 രൂപയും. ഇവര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 4750 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. കേരള കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികളുടെ കൂട്ടായ്മയാണ് യോഗം ചേര്‍ന്നത്. ഇതിലേക്ക് നേതാക്കളെ ക്ഷണിച്ചിരുന്നില്ല.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…