സംഭരണം തുടങ്ങിയിട്ടും വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കാത്തതൊടെ കടക്കെണിയിലായി കർഷകർ.
ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി 30 കോടിയോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. നെല്ല് സംഭരിച്ചതിന്റെ രേഖയായ പിആർഎസ് ഹാജരാക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കുകളിൽ നിന്ന് നെൽവില കർഷകർക്ക് ലഭ്യമായിരുന്നു. ഇത്തവണ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നെൽവില നൽകുമെന്നായിരുന്നു പ്രഖ്യാപനം.
മൂന്നു ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് അതിൽ നിന്ന് ഏഴര ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് കർഷകർക്ക് നൽകാനാണ് തീരുമാനം. 30 കോടിയോളം രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ളത്. നെല്ലിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങാത്തതാണ് പണം ലഭിക്കാത്തതിനുള്ള കാരണം.
കടംവാങ്ങി രണ്ടാം കൃഷി ചെയ്ത കർഷകർ നെൽ വില ലഭിക്കാതായതോടെ പുഞ്ച കൃഷി ചെയ്യാനാകാതെ പ്രതിസന്ധിയിലായി. രണ്ടാം കൃഷിയുടെ വിളവെടുപ്പും സംഭരണവും പകുതിയോളം പൂർത്തിയായി. 45,000 ടൺ നെല്ലാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞ വർഷം മുതൽ നെൽ വില വർധിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല.
തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…
കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…
കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…
കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…
മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…
എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…