എറണാകുളം: 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു. ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600ഓളം പുതുസംരംഭകര്‍ക്ക് അവസരം ഒരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാപത്രത്തില്‍ നിന്നാണ് പിന്മാറുന്നത്.
‘ഒരു മാസത്തിനുള്ളില്‍ 10 പരിശോധനകളാണ് കിഴക്കമ്ബലത്തെ കമ്പനിയില്‍
നടന്നത്. അതിന് ശേഷം ഇന്ന് രാവിലെയും പരിശോധന നടന്നു. കമ്പനിയെ
മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാറിന്‍റെ അറിവോടെയാണ് പരിശോധനക്ക് ഓരോ ഡിപ്പാര്‍ട്ട്മെന്റുകള്‍ വരുന്നത്. കിറ്റക്സിനെ തകര്‍ക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്’- സാബു ജേക്കബ് പറഞ്ഞു .
പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം തമിഴ്നാട്ടില്‍ അനുമതി നിഷേധിച്ച കമ്ബനിയാണ് കിഴക്കമ്ബലത്തേ കിറ്റക്സ് കമ്പനി എന്ന് പി.ടി. തോമസ് എം.എല്‍.എ സഭയില്‍ ഉന്നയിച്ചിരുന്നു. ‘കടപ്രയാര്‍ നദി മലിനീകരിക്കപ്പെട്ടു, കമ്ബനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാര്‍ട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തത്’-പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. നിയമം അനുസരിച്ചേ ഏത് കമ്ബനിക്കും പ്രവര്‍ത്തിക്കാനാകുവെന്നായിരുന്നു മുഖ്യമന്ത്രി എം.എല്‍.എയ്ക്ക് നല്‍കിയ മറുപടി. ഈ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സാബു ജേക്കബും തിരിച്ചടിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…