ആസൂത്രിതമായ വേട്ടയാടല്‍ ആണ് തനിക്കെതിരെ നടന്നതെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന ഇന്നലെ 11.30 ഓടെയാണ് അവസാനിച്ചത്. വിജിലന്‍സ് 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
ഈ രൂപയുടെ രേഖകകള്‍ കൈയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്.പിണറായിക്ക് തന്നെ പൂട്ടാന്‍ കഴിയില്ലെന്നും വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും കെ.എം. ഷാജി പറഞ്ഞു.
അരക്കോടി രൂപ ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിനോട് രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. കൃത്യമായ സോഴ്സ് പണത്തിന് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഷാജിയെ അറസ്റ്റ് ചെയ്യും. റെയ്‌ഡ് ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും, കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും ഒരേ സമയം ആണ് റെയ്‌ഡ് നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…
ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…
ബെംഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…