കെ.എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ ലീഗ് നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ എതിര്‍പ്പ് അറിയിച്ചു. കോഴ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഷാജിക്ക് സുരക്ഷിതമായൊരു മണ്ഡലമാണ് സംസ്ഥാന നേതൃത്വം കണക്ക്‌കൂട്ടുന്നത്.
അത്തരത്തിലൊരു മണ്ഡലമായി ആദ്യം വിലയിരുത്തിയത് കണ്ണൂരാണ്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് കണ്ണൂരിലേത്. സീറ്റു കൈമാറുന്ന കാര്യത്തില്‍ തീരുമാനമാവാത്തതിനാലാണ് കാസര്‍കോട്ടേക്ക് ഷാജിയെ പരിഗണിക്കുന്നത്. എന്നാല്‍ കാസര്‍കോട്ടേക്ക് വരുന്നത് ഷാജിക്ക് ഗുണമാവില്ലെന്നാണ് ചില ലീഗ് നേതാക്കള്‍ കണക്ക്കൂട്ടുന്നത്. ജില്ലക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കേണ്ടെന്നാണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു വിജയം കേസുകള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരായ മറുപടിയാകുമെന്നതിനാല്‍ ഷാജിയെ സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ലീഗിലുള്ളത്. ഷാജിയുടെ സ്ഥാനാര്‍ഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസര്‍കോട്ട് ലീഗ് മത്സരിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം. 2006ല്‍ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011ല്‍ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ല്‍ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയര്‍ത്തി. കടുത്ത പോരാട്ടത്തിലൂടെയാണു രണ്ട് തവണയും മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്.
നിമിഷപ്രിയ എങ്ങിനെ കൊലയാളിയായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.കെ മാധ്യമപ്രവർത്തകൻ ടോം ജോസ്. 2017 മുതൽ യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ.…
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…