കോഴിക്കോട്. മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗി മരിച്ചത് മരുന്ന് മാറി കുത്തിവെച്ചിട്ടല്ലെന്ന് മന്ത്രി പറഞ്ഞു. മരുന്ന് മാറിയിട്ടില്ലെന്നാണ് നിഗമനം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരുന്ന ബിന്ദുവിനെ നഴ്സ് മരുന്ന് മാറി കുത്തിവെച്ച് വെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബുധനാഴ്ചയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഇവരെ പിന്നീട് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സിന്ധുവിന് കുത്തി വയ്പ്പ് നല്‍കി. നഴ്സിന് പിഴവ് സംഭവിച്ചുവെന്നും മരുന്ന് മാറിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണില്‍ സംസാരിച്ച് കൊണ്ടാണ് കുത്തി വെച്ചത്. രണ്ട് തവണ കുത്തിവെച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കുത്തിവയ്പ്പ് നല്‍കിയതിന് പിന്നാലെ ശരീരത്തില്‍ നിറംമാറുകയും വായില്‍ നിന്ന് നുരയും പതയു വരികയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…