സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ലേഡി തന്നെയായിരുന്നു കെപിഎസി ലളിത. പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്ന് പോകേണ്ട സ്ഥിതി താരത്തിന് വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെ ഒക്കെ താരം മറികടന്നത് എങ്ങനെയെന്ന് അറിയുമ്പോള്‍ അതൊരു പ്രചോദനമാണ്. സംവിധായകന്‍ ഭരതനുമായുള്ള ദാമ്പത്യവും ഏറെ വിപ്ലവകരമായിരുന്നു. ഭരതന്റെ എല്ലാ പ്രണയങ്ങളെയും അറിഞ്ഞുകൊണ്ടാണ് കെപിഎസി ലളിത അദ്ദേഹവുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്.
വിവാഹത്തിന് ശേഷവും പഴയ കാമുകിയെ തേടി ഭരതന്‍ പോയപ്പോഴും കെപിഎസി ലളിത തളര്‍ന്നില്ല. ആ പ്രണയ-ദാമ്പത്യ ജീവിതത്തെ കുറിച്ച് നേരത്തെ കെപിഎസി ലളിത തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മധ്യമത്തിലെ പ്രത്യേക പരിപാടിയിലാണ് ഇതേ കുറിച്ച് കെപിഎസി ലളിത മനസ് തുറന്നത്. പരിപാടിയില്‍ കെപിഎസി ലളിത പറഞ്ഞ വാക്കുകള്‍ ഇങ്ങനെ,
ഭരതന് ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് താനായിരുന്നു. അവരുടെ പ്രണയത്തെ കുറിച്ച് എല്ലാം വളരെ വ്യക്തമായി തനിയ്ക്ക് അറിയാമായിരുന്നു. എന്റെ വീട്ടില്‍ വന്നാണ് സാറ് അന്ന് വിദ്യയെ വിളിച്ചിരുന്നത്. അവരുടെ പ്രണയം പൊട്ടി പാളീസ് ആയതിന്റെ കാരണവും എനിക്കറിയാം. അതിനെല്ലാം ഞാന്‍ സാക്ഷിയായിരുന്നു. ശ്രീവിദ്യയുമായുള്ള പ്രണയം പരാജയപ്പെട്ട ശേഷം സര്‍ വല്ലാതെ തളര്‍ന്ന് പോയിരുന്നു. അതിന് ശേഷവും ഒരുപാട് പ്രണയവും പരാജയവും ഉണ്ടായി. അതിനെല്ലാം ഞാനും സാക്ഷിയാണ്. ശാന്തിയായിരുന്നു ഒരു കാമുകി. അതും എനിക്ക് അറിയാം. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്ന് പറയുന്നത് കൊണ്ട് ഞാന്‍ കല്യാണ രാമന്‍ എന്നും വിളിച്ചിരുന്നു.
നീലത്താമര എന്ന സെറ്റില്‍ വച്ച് ഞങ്ങളെ കുറിച്ച് ഒരു ഇല്ലാകഥ വന്നു. ഞാന്‍ അദ്ദേഹത്തിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്തു എന്ന്. ആ കഥ അങ്ങനെ പടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ആണ്, എന്നാല്‍ അത് സത്യമായിക്കൂടെ എന്ന് എന്നോട് ചോദിച്ചത്. കളിതമാശയ്ക്ക് ഞാനില്ല.. കല്യാണമാണെങ്കില്‍ നേരിട്ട് എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ നേരത്തെ വിവാഹിതയാണെന്നും അതില്‍ മക്കളുണ്ട് എന്നുമൊക്കെയുള്ള ഇല്ലാക്കഥകള്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ ആരൊക്കെയോ അറിയിച്ചത് കാരണം ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. അന്ന് എനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ഓടി.
പക്ഷെ പിന്നീട് വീണ്ടും ശ്രീവിദ്യയോട് പ്രണയം തുടങ്ങി. അപ്പോള്‍ മകന്‍ സിദ്ധാര്‍ത്ഥ് ജനിച്ചിരുന്നു. ഞാന്‍ എന്ത് ചെയ്യാനാ ചേച്ചീ ഒഴിഞ്ഞു മാറിയിട്ടും സമ്മതിക്കുന്നില്ല എന്ന് വിദ്യ എന്നോട് പറയുമായിരുന്നു. എനിക്ക് വിഷമം ഉണ്ടായിരുന്നു. ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. പക്ഷെ എതിര്‍പ്പ് പറഞ്ഞിട്ടില്ല. അതാണ് ഇഷ്ടം എങ്കില്‍ ആയിക്കോളൂ, പക്ഷെ മറ്റൊരാള്‍ പറഞ്ഞ് ഞാന്‍ ഒന്നും അറിയാന്‍ പാടില്ല.. എന്തും എന്നോട് നേരിട്ട് പറയണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്നെ പിന്നെ എല്ലാം പറയും. മകന്‍ സിദ്ധാര്‍ത്ഥിനെ അവര്‍ കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. സാറിനെ ഞാന്‍ എടുത്തത് ശ്രീവിദ്യയില്‍ നിന്ന് തന്നെയാണ്. പക്ഷെ മകനെ തരില്ല എന്ന് പറഞ്ഞു.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…