മോസ്‌കോ. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് ഹൃദയാഘാതം ഉണ്ടായതായി പ്രചാരണം. അതേസമയം പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പുട്ടിന് യാതൊരു ആരോഗ്യ പ്രശ്‌നവും ഇല്ലെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ക്രെംലിന്‍ പ്രതികരിച്ചു. റഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ ടെലിഗ്രാം ചാനലിലാണ് ഈ വാര്‍ത്ത ആദ്യമായി വന്നത്.
മോസ്‌കോയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലുള്ള കിടപ്പ് മുറിയില്‍ പുട്ടിനെ തറയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തി എന്നാണ് ജനറല്‍ എസ് വി ആര്‍ എന്ന ടെലഗ്രാം ചാനലില്‍ വന്നത്. ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചുവെന്നും ഹൃദയാഘതമുണ്ടായതായി സ്ഥിരീകരിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.
അതേസമയം പൊതുവേദിയില്‍ പുട്ടിനുമായി രൂപസാദൃശ്യമുള്ളയാളാണ് വരുന്നതെന്ന വാര്‍ത്തയും തെറ്റാണെന്ന് ക്രെംലിന്‍ വ്യക്തമാക്കി. ഈ മാസം 71 വയസ്സ് തികഞ്ഞ പുട്ടിന്‍ കഴിഞ്ഞമാസം ചൈന സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായിട്ടാണ് പുട്ടിന്‍ റഷ്യയ്ക്ക് പുറത്തേക്ക് പോകുന്നത്.
വയനാട്: മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…
കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…
ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ ഗുണ്ടകൾക്കെതിരെ സുപ്രീം…
20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…
തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…
പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…