തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിയടി നടത്തിയ രതീഷിനെ പുറത്താക്കണമെന്നും അലോഷ്യസ് ആവശ്യപ്പെടുന്നു. കേളത്തിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2012 മുതല്‍ 2014 വര്‍ഷത്തില്‍ ചട്ടവിരുദ്ധമായിട്ടാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നും അലോഷ്യസ് ആരോപിക്കുന്നു.
ടര്‍നിടിന്‍ സോഫ്‌റ്റ്വെയര്‍ പ്രകാരം രതീഷിന്റെ പ്രബന്ധത്തിന്റെ 70 ശതമാനവും കോപ്പിയടിയാണെന്നും ഓരോ അധ്യായവും എടുത്ത് പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമാകുമനെന്നും അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റില്‍ നിന്നും വിദ്യര്‍ഥി പ്രസിദ്ധീകരണത്തില്‍ നിന്നുമാണ് കോപ്പിയടി നടത്തിയിരിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ എങ്ങനെ അസമില്‍ പോയി പിഎച്ച്ഡി ചെയ്യുവാന്‍ സാധിച്ചു.
പിഎച്ച്ഡി ചെയ്യുവാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷം എങ്കിലും വേണം എന്നാല്‍ രതീഷ് രണ്ട് വര്‍ഷം കൊണ്ട് പിഎച്ഡി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഒപ്പം യുജിസി പറയുന്ന കോഴ്‌സ് വര്‍ക്ക് അദ്ദേഹം ചെയ്തിട്ടില്ലെന്നും അലോഷ്യസ് ആരകോപിക്കുന്നു.
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…