topnews

എൽ ഡി എഫും കോൺഗ്രസും കൈക്കൂലി വാങ്ങി, കത്തോലിക്കാ പള്ളി പൂട്ടി

കോതമംഗലം കവളങ്ങാട്‌ പഞ്ചായത്തിലെ പുലിയൻപാറയിൽ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിക്ക് ഇടത് മുന്നണിയും കോൺഗ്രസ് നേതാക്കളും ചേർന്ന് അനുമതി നൽകി. കൈക്കൂലി വാങ്ങിയാണ് ജനവാസ കേന്ദ്രത്തിൽ കമ്പനിക്ക് അനുമതി നൽകിയത്. ഇടത് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നാട്ടുകാർ രം​ഗത്തെത്തി.ആയിരങ്ങൾ എത്തുന്ന കോതമംഗലത്ത് കവളങ്ങാട്‌ പഞ്ചായത്തിലെ പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയുടെ അങ്കണത്തിൽ എന്നു തന്നെ പറയാൻ ഈ കൊടിയ ചതി ഇരു മുന്നണികളും ചേർന്ന് ചെയ്തിരിക്കുന്നത്

ഇതോടെ പള്ളിയിൽ എത്തുന്നവർക്ക് അബോധാവസ്ഥയും, ക്ഷീണവും മൂലം ജീവൻ തന്നെ അപകടത്തിലായി. ഒരു നിവർത്തിയും ഇല്ലാതെ കോതമംഗലത്ത് കവളങ്ങാട്‌ പഞ്ചായത്തിലെ പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി എന്നന്നേക്കുമായി മാർച്ച് 21നു ഞായറാഴ്ച്ച അടച്ചു പൂട്ടി. കേരളത്തിലെ ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമായി മാറിയ സംഭവമാണ്‌ കത്തോലിക്കാ പള്ളി പൂട്ടിയതിലൂടെ. ഇത്തരത്തിൽ ഒരു സംഭവം തന്നെ കേരളത്തിൽ ആദ്യമാണ്‌.യു.ഡി.എഫ് ആണ്‌ ഈ പഞ്ചായത്ത് ഭരിക്കുന്നത്. ഭരണ സമിതിയിലെ 10 അംഗങ്ങളിൽ 6 പേരും പ്ളാന്റിനെതിരെ നിലകൊണ്ട്. ഈ സമയം പ്ളാന്റുടമ ഭരണ സമിതിയിലെ 3 അംഗങ്ങളേയും പ്രതിപക്ഷത്തേ ഇടത് മുന്നണിയിലെ 7 പേരേയും വിലക്കെടുക്കുകയായിരുന്നു അത്രേ. അങ്ങിനെ ഇടതും വലതും ചേർന്ന് ടാർ മിക്സിങ്ങ് പ്ളാന്റിനു അനുമതി നല്കുകയായിരുന്നു.പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി.പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ആരാധന നടത്താനാവാത്ത അവസ്ഥ.

പ്ലാന്റിന് പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇടത് വലത് മുന്നണികളും വ്യവസായ വകുപും മൗനം തുടരുകയായിരുന്നു.കോടീശ്വരനായ പ്ലാന്റ് മുതലാളി വൻ തുക രാഷ്ട്രീയ കക്ഷി ഭേദമന്യേ കൈക്കൂലിയായി നൽകിയതിലൂടെ ഉദ്യോഗസ്ഥരാഷ്ടീയ പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങളിൽ ഭൂരിപക്ഷവും ടാർ പ്ലാന്റ് പ്രവർത്തിക്കാൻ അനുമതി നൽകി ഉടമക്ക് കൂട്ടുനിന്നതോടെയാണ് പ്ലാന്റ് നിയമം ലംഘിച്ച് പ്രവർത്തനം തുടങ്ങിയത് എന്നാണ്‌ ജനങ്ങൾ പറയുന്നത്. കൃസ്ത്യൻ വിശ്വാസി സമൂഹത്തിന് നോമ്പ് കാലമായതോടെ പെസഹ ,ദുഖവെള്ളി, ഈസ്റ്റർ ദിനങ്ങളെല്ലാം കറുത്ത ദിനങ്ങളായി മാറി. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറ് കണക്കിന് വിശ്വാസികൾ പള്ളി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പള്ളി പൂട്ടി ഉപേക്ഷിച്ച തോടെ വിശ്വാസികൾ കരഞ്ഞ് കൊണ്ടാണ് പ്രദേശം വിട്ടത്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

6 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

7 hours ago