ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 40, 45 ദിവസക്കാലം നീണ്ടുനിന്ന വോട്ടെടുപ്പിൽ പോളിങ്ങ് ശതമാനം 70 കഴിഞ്ഞു എന്നുള്ളതാണ് ഇതുവരെ ലഭിക്കുന്ന സൂചനകൾ. തൃശൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പുതിയതായി വോട്ട് ചേർത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തത് വലിയ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു. അവരെ വോട്ട് ചെയ്യാൻ സിപിഐയുടെയും ഇടതുമുന്നണിയുടെ പ്രവർത്തകർ അനുവദിച്ചിരുന്നില്ല.
ജില്ലാ കളക്ടർ കൃത്യമായ നിലപാടെടുത്തു വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അവരൊക്കെ വോട്ട് ചെയ്തിരിക്കും നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ നിരവധി ദിവസങ്ങൾ ഉണ്ടായിരുന്നു സാവകാശം ലഭിച്ചതാണ്. വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്ന് പറയുന്നത് ന്യായീകരിക്കാൻ കഴിയില്ല .
അവരുടെ അഡ്രസ്സും പേരുമാറ്റി തൃശൂരിലേക്ക് അവരുടെ വോട്ട് ചേർത്തു. അങ്ങനെ പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്ന ഗുരുതരമായ ആരോപണം സിപിഎം നടത്തിയിരിക്കുന്നു. അപ്പോഴും ഇതൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനം എന്തുകൊണ്ട് ഇടതുപക്ഷത്തിന് ഇല്ലാതെപോയി എന്ന് ചോദ്യത്തിന് മറുപടിയില്ല.
കേരളത്തിലെ ഭരണപാർട്ടിയാണ്, കേരളം ഭരിക്കുന്നവരാണ് അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ കഴിയുന്നവരാണ്. അത്രയും സമയം ഉറക്കം നടിച്ചിട്ടു ഒടുവിൽ വന്ന ഇതിനെ എതിർക്കുന്നത് ന്യായീകരിക്കാൻ ആകില്ലെന്ന് നിലപാട് തന്നെയാണ് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.
തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ സംഭവിച്ച തൃശ്ശൂർ പൂരത്തിന്റെ അലങ്കോലമടക്കം തൃശ്ശൂരിൽ ഇടതുപക്ഷത്തിനെതിരായ വലിയ ഒരു ജനവികാരം ഉണ്ട്. ആ ജനവികാരം മുമ്പ് തന്നെ സുനിൽകുമാറിന്റെ ശരീരഭാഷയിലൂടെ മനസ്സിലായിരുന്നു. കാരണം തൃശ്ശൂരിൽ മത്സരം കോൺഗ്രസും, ബിജെപിയും തമ്മിലാണ്.അത് അവസാന നിമിഷങ്ങളിൽ തെളിഞ്ഞ കാര്യമാണ്. അതിൽ സുരേഷ് ഗോപി വളരെയധികം മുന്നിലെത്തി എന്നുള്ളത് ഇത്തരത്തിലുള്ള ആക്ഷേപത്തിനും, ആരോപണത്തിനും പിന്നിൽ.
കേരളത്തിലെ തൃശ്ശൂർ കൊണ്ട് ഒരേ കാര്യമാണ് പറയുന്നത് അതായത് അവിടെ വിജയിക്കുക സുരേഷ് ഗോപി ആയിരിക്കും അവിടെ വിജയിക്കുക ബിജെപി ആയിരിക്കും കേരളത്തിൽ താമര വിരിയുമെന്ന് ബിജെപി ഉറച്ചുപറയുന്ന ഒരു മണ്ഡലം തൃശൂരാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…
തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…
തൃശൂർ : കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ…
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…
തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…
പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…