more

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിലെ അവതാരക മലയാളി, കണ്ടാല്‍ മലയാളി എന്ന് പറയില്ല, വിശ്വസിക്കാനാവാതെ പ്രേക്ഷകര്‍

മലയാളികള്‍ കടന്ന് ചെല്ലാത്ത ഇടമില്ല ലോകത്ത്. ഏത് രാജ്യത്തും ഏത് രംഗത്തും മലയാളികളുടെ സാന്നിധ്യമുണ്ട്. ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ ഭാഗ്യം അവതരിപ്പിക്കുന്ന മലയാളി യുവതി. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ െഎശ്വര്യ അജിതാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരക. ഒറ്റ നോട്ടത്തില്‍ ഐശ്വര്യ മലയാളിയാണെന്ന് ആരും പറയില്ല. എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയില്‍ ഐശ്വര്യയുടെ മലയാളം കേട്ട് ഏവരും ഞെട്ടിയതോടെയാണ് യുവതി ആരാണെന്ന അന്വേഷണം ആരംഭിച്ചത്. യുഎഇിയലെ അറിയപ്പെടുന്ന മോഡലായ ഐശ്വര്യ അവതാരകയും സംരംഭകയുമാണ്.

നറുക്കെടുപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍ ഐശ്വര്യയുടെ വാക്കുകള്‍ എത്തി. ‘നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യന്‍ ദിര്‍ഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളില്‍ കണ്ടുപിടിക്കാം’. ഇത് കേട്ടതും ഏവരും ഞെട്ടി. ഇംഗ്ലീഷിലും ഹിന്ദിയിലും കാര്യം പറഞ്ഞ ശേഷമായിരുന്നു ഐശ്വര്യ മലയാളത്തിലേക്ക് കടന്നത്. പലരും വിചാരിച്ചത് അവതാരക കാണാപ്പാഠം പഠിച്ച് പറയുന്നത് ആയിരിക്കും എന്നായിരുന്നു.

പലപ്പോഴും ദുബായി ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പുകളില്‍ സമ്മാനങ്ങള്‍ നേടുന്നത് അധികവും മലയാളികള്‍ അടങ്ങുന്ന ഇന്ത്യക്കാരാണ്. അതിനാലാണ് മലയാളവും ഹിന്ദിയും അറിയാവുന്ന അവതാരകയെ നിയമിക്കാന്‍ എമിറേറ്റ്‌സ് ലോട്ടോ അധികൃതര്‍ തയ്യാറായത്. ഇതോടെയാണ് ഹിന്ദിയും മലയാളവും ഇംഗ്ലീഷും അറിയാവുന്ന ഐശ്വര്യ അജിതിന് നറുക്ക് വീണത്.

‘മലയാളം എന്റെ മൂന്നാം ഭാഷയാണെന്ന’ ഐശ്വര്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. ‘ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്. എങ്കിലും മലയാളത്തോട് നിറ സ്‌നേഹം തന്നെ”- ഐശ്വര്യ പറഞ്ഞു.

‘എമിറേറ്റ്‌സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോള്‍ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്‌സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാന്‍ ആ വേദിയില്‍ സംസാരിക്കുന്നത്’. – ഐശ്വര്യ പറഞ്ഞു. ‘ഓരോ ആഴ്ചയും ആളുകളുടെ ജീവിതത്തില്‍ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ഭാഗ്യം ലഭിക്കുമ്പോള്‍’- ഐശ്വര്യ പറഞ്ഞു.

തന്റെ നാലാം വയസില്‍ 1990ല്‍ ആണ് ഐശ്വര്യ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയില്‍ എത്തിയത്. ദുബായില്‍ഡ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നാട്ടില്‍ എത്തി എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. പിന്നീട് യുഎഇയിലേക്ക് മടങ്ങി എത്തി. മലയാളം സ്വകാര്യ ചാനല്‍ ഉള്‍പ്പെടെ നിരവധി ചാനലുകളില്‍ പരിപാടികളില്‍ അവതാരകയായി.

Karma News Network

Recent Posts

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ…

20 mins ago

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

56 mins ago

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

1 hour ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

10 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

10 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

11 hours ago