നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മമത ബാനര്‍ജി എത്തും. ഭരണഘടനപരമായ ബാധ്യതയാണ് എന്നത് കൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് എത്തുക എന്നതാണ് മമത ബാനര്‍ജി സൂചിപ്പിച്ചത്. കഴിഞ്ഞ സത്യപ്രതിജ്ഞയ്ക്ക് മമത എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പുള്ള വാക്‌പോരിലൂടെ മോദിയും ബിജെപിയുമായി അകല്‍ച്ചയിലാണ് മമത ബാനര്‍ജി.
മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയാണ് ഇപ്പോള്‍ മമത ബാനര്‍ജി. സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചെന്നും നിരവധി മുഖ്യമന്ത്രിമാരോട് ഇതെക്കുറിച്ച് സംസാരിച്ചെന്നും മമത പറഞ്ഞു. ഔദ്യോഗികമായി ലഭിച്ച ക്ഷണം സ്വീകരിക്കുകയാണ്. ഭരണഘടനപരമായ ബാധ്യതയും പ്രോട്ടോക്കോളും പാലിക്കേണ്ടതുണ്ട് – മമത മാധ്യമങ്ങളോട് പറഞ്ഞു.
2014ല്‍ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മമത ബാനര്‍ജി എത്തിയിരുന്നില്ല, പകരം മുകുള്‍ റോയ്, അമിത് മിത്ര എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. മോദി അധികാരത്തില്‍ എത്തിയതിന് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് മമത ഔദ്യോഗികമായി പ്രധാനമന്ത്രിയെ കണ്ടത്.
ലോക് സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ വ്യാപകമായി തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ബംഗാളില്‍ തൃണമൂലിന് എതിരെ രാഷ്ട്രീയമായി നേട്ടത്തിന് ശ്രമിക്കുന്ന ബിജെപി മികച്ച പ്രകടനവും ലോക് സഭ തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവച്ചു.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…