ചെങ്ങന്നൂര്‍: പണ്ട് ഒളിച്ചോടിയാൽ പോലീസു പിടിച്ചാലും കുഴപ്പമില്ലായിരുന്നു.ഇരുവരും പ്രായപൂർത്തിയായവരാണേൽ കോടതി ഇരുവരെയും തുറന്ന് വിടും. എന്നാൽ ഇപ്പോൾ കാര്യം മാറി. ഒളിച്ചോട്ടത്തിൽ പിടിച്ചാൽ രണ്ടുപേരും ജയിലിൽ ആണ്. ഇത് മറികടക്കാൻ കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലെ യുവതിയും യുവാവും ഒളിച്ചോടി രാജ്യം വിടാൻ ശ്രമിച്ചപ്പോൾ ബംഗ്ളാദേശ് അതിർത്തിയിൽ വയ്ച്ച് പിടിക്കുകയായിരുന്നു.ഇപ്പോൾ ചങ്ങനാശേരി ഇലഞ്ഞിമേല്‍ ലക്ഷംവീട് കോളനിയില്‍ പ്രിന്‍സിയെന്ന 30കാരി യാണ് വീടും കുഞ്ഞിനെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയത്. പ്രിൻസിയെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.
പ്രിൻസി ഭർത്താവിനേയും കുഞ്ഞിനെയും ഉപേക്ഷിച്ച് തുണിക്കടയിൽ ജോലിക്ക് നിന്ന പയ്യനുമായി മുങ്ങുകയായിരുന്നു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കാമുകൻ പയ്യൻ പ്രിൻസിക്കിട്ട് പണി കൊടുത്തു. പ്രിൻസിയെ വിട്ട് കാമുകൻ പയ്യൻ സ്ഥലം വിട്ടു. വീടും, ഭർത്താവും കാമുകനും ഇല്ലാതെ വലഞ്ഞ പ്രിൻസി ചങ്ങാനാശേരിയിലെ ത്തി ഒരു തുണിക്കടയിൽ ജോലിക്ക് കയറിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രണയിച്ച് ഒളിച്ചോടാൻ ഇരിക്കുന്നവർ എല്ലാം ഒരു കാര്യം ഓർക്കുക. സമീപ കാലത്ത് ഒളിച്ചോടിയവരെ എല്ലാം പോലീസ് പൊക്കി ജയിലിൽ അടച്ചു. പ്രായപൂർത്തി വാദം ഒന്നും വിലപോവില്ല. കാരണം വീട്ടിൽ 17 വയസിൽ താഴെയുള്ള മക്കൾ ഉണ്ടോ..ഒളിച്ചോടിയ അമ്മയും ഒപ്പം അവരെ അവ്ഴി പിഴപ്പിച്ച കാമുകനും അറസ്റ്റിലാകും.
കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലെ പ്രിൻസി മാത്രമല്ല ഇതേ വകുപ്പിൽ അകത്തായത്. കണ്ണൂര്‍ ലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഗൾഫിലായിരുന്ന റുമൈസയുടെ ഭര്‍ത്താവ് കാണാതായ സംഭവം അറിഞ്ഞ് നാട്ടിലെത്തി. റുമൈസ ഒളിച്ചോടി കുറെ ദിവസം കാമുകനൊപ്പം അടിച്ച് പൊളിച്ചിട്ടും തിരികെ വന്നാൽ സ്വീകരിക്കാൻ പ്രവാസി ഭർത്താവ് തയ്യാറായിരുന്നു. എന്നാൽ യുവതിക്ക് കാമുകനെ മതി എന്ന ഭർത്താവിന്റെ മുഖത്ത് നോക്കി പറഞ്ഞു. തന്റെ ഒപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ തനിക്കും വേണ്ട എന്നും ഡിവോഴ്സിന് തയ്യാറാണെന്നും പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. റാഷിദിന് ഒപ്പം ജീവിക്കാനാണ് താല്‍പര്യം എന്നാണ് റുമൈസ പറഞ്ഞപ്പോൾ മജിസ്ട്രേട്ട് പറഞ്ഞു, അതൊക്കെ പിന്നീട് തീരുമാനിക്കാം. ഇപ്പോൾ പോയി കുറച്ച് ദിവസം അകത്ത് കിടന്നിട്ട് എന്ന്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റുമൈസ ഒരു യുവാവിനൊപ്പം പോയി എന്ന വിവരം പൊലീസിന് ലഭിച്ചു. റുമൈസയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി കോള്‍ ഡീറ്റെയില്‍സ് ശേഖരിച്ചു. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വച്ച് റാഷിദിന്റെ ഫോണ്‍ ഓണായപ്പോള്‍ സൈബര്‍ സെല്‍ ലൊക്കേഷന്‍ പരിയാരം പൊലീസിന് കൈമാറി. ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോള്‍ റാഷിദ് ഫോണ്‍ എടുത്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പൊലീസില്‍ കീഴടങ്ങിയത്.
ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…
തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…
ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…
ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…
പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…
വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത് സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…